ന്യൂദല്‍ഹി: പ്രതിമാസം ഡീസല്‍ വില കൂട്ടുന്നത് നിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. ഡീസല്‍ വില്‍പ്പനയില്‍ നഷ്ടം കുറഞ്ഞ സാഹചര്യത്തിലാണ് പുതിയ തീരുമാനം.
എല്ലാ മാസവും ഡീസലിന് 40 മുതല്‍ 50 പൈസ വരെയാണ് വര്‍ധിപ്പിക്കുന്നത്. ഇത് പിന്‍വലിക്കാനാണ് ഇപ്പോള്‍ ആലോചിക്കുന്നത്. ഡീസല്‍ വില്‍പ്പനയില്‍ നിലവിലെ നഷ്ടം ആറു രൂപയാണ്.
ഏപ്രില്‍ മാസത്തെ വര്‍ധന മരവിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. അതേ സമയം വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സാധ്യതയുള്ളതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഇതിന് അനുമതി നല്കാന് സാധ്യതയില്ലെന്നാണ് സൂചന. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ലഭിച്ച ശേഷമാകും ഇതു സംബന്ധിച്ച അന്തിമ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: