ന്യൂദല്‍ഹി: ശ്രീലങ്കന്‍ സംര്‍ക്കാര്‍ എല്‍ടിടിഇക്കെതിരെ നടത്തിയ യുദ്ധത്തില്‍ മനുഷ്യാവകാശ ധ്വസംനം നടത്തിയതിന് എതിരെ ഇന്ത്യ പ്രതികരിക്കാത്തത് ശരിയായ നടപടി ആയിരുന്നില്ലെന്ന്.യുദ്ധകാലത്ത് മനുഷ്യാവകാശലംഘനം നടത്തിയതിന് യു.എന്‍ മനുഷ്യാവകാശ സമിതിയില്‍ അമേരിക്ക അവതരിപ്പിച്ച പ്രമേയത്തിനനുകൂലമായി ഇന്ത്യ വോട്ടുചെയ്തിരുന്നില്ല. ഇതാണ് ആംനസ്റ്റിയുടെ വിമര്‍ശനത്തിന് കാരണമായത്.
വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നതോടെ ഇന്ത്യ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍നിന്ന് പിന്‍വാങ്ങുകയാണെന്നും ജനാധിപത്യത്തെ പ്രോത്സാഹിപ്പിക്കുന്നതില്‍നിന്ന് പിന്നോട്ടുപോകുകയാണെന്നും ആംനസ്റ്റി പ്രതികരിച്ചു. ഇന്ത്യയടക്കം 11 രാജ്യങ്ങളായിരുന്നു വോട്ടെടുപ്പില്‍നിന്ന് പിന്മാറിയത്. നിസ്സാരമായ ദേശീയ താല്പര്യം പരിഗണിച്ച് ശ്രീലങ്കയിലെ മനുഷ്യരുടെ മനുഷ്യാവകാശം മറന്നു. ഭാവിയില്‍ ഉയര്‍ന്നുവരുന്ന സാമ്പത്തികശക്തി എന്ന നിലയില്‍ മനുഷ്യാവകാശം സംരക്ഷിക്കുന്ന ഉദ്യമത്തില്‍നിന്ന് ഇന്ത്യ പിന്മാറിയ നടപടി നാണക്കേടാണെന്നും ആംനസ്റ്റി കൂട്ടിച്ചേര്‍ത്തു.
മനുഷ്യാവകാശധ്വംസനം നടത്തിയ ശ്രീലങ്കന്‍ സര്‍ക്കാറിനൊപ്പമല്ല, മറിച്ച് ജനങ്ങളോടൊപ്പമാണ് ഇന്ത്യ നിലകൊള്ളേണ്ടിയിരുന്നതെന്നും ആംനസ്റ്റി വാക്താവ് വേലത്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: