അമൃത്സര്‍: അമനീന്ദര്‍ സിംഗ് എതിര് സ്ഥാനാര്‍ത്ഥിയായി വന്ന സാഹചര്യത്തില്‍ മറ്റൊരു മണ്ഡലത്തില്‍ കൂടി മത്സരിക്കാന്‍ താന്‍ ഒരുക്കമല്ലെന്ന് ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്ലി പ്രസ്താവിച്ചു. അമൃത്സര്‍ എന്ന ഈ വിശുദ്ധ നഗരത്തിലല്ലാതെ മറ്റൊരിടത്തുകൂടി മത്സരിക്കാന്‍ ഇല്ല. ഇവിടെ വിജയിക്കുമെന്ന് ഉറപ്പുണ്ടെന്നും ജെയ്റ്റ്ലി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏപ്രില്‍ 30 നാണ് ഇവിടെ തെരഞ്ഞെടുപ്പ്.
അമരീന്ദര്‍ സിംഗെന്ന മുന്‍ മുഖ്യമന്ത്രിയുടെ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസിന്റെ മണ്ഡലത്തിലെ വിജയത്തിന് കാരണമാകില്ലെ എന്ന ചോദ്യത്തിന് ഒരിക്കലും അത് ബാധകമല്ലെന്ന് ജെയ്റ്റ്ലി പ്രതികരിച്ചു. കോണ്‍ഗ്രസ് ഒരു മുങ്ങുന്ന കപ്പലാണ്. ആര്‍ക്കും കോണ്‍ഗ്രസിന്റെ വിജയത്തില്‍ പ്രതീക്ഷയല്ല. ആരുവിചാരിച്ചാലും ആ പാര്‍ട്ടിയെ ഇനി രക്ഷിക്കാനാവില്ല. അമൃത്സറിന്റെ വികസനത്തിന് ആ പാര്‍ട്ടിയിലെ ആരും ഒന്നും ചെയ്തിട്ടില്ലെന്നും ജെയ്റ്റ്ലി ചൂണ്ടിക്കാട്ടി. അമൃതസറിലെ എംപിയായ നവ്ജോത് സിദ്ദു പലവട്ടം പാര്‍ലമെന്റില്‍ മണ്ഡലത്തിന്റെ വികസനത്തെക്കുറിച്ച് സംസാരിച്ചു. പല ആവശ്യങ്ങളും ഉയര്‍ത്തി. പക്ഷേ ഒന്നും അംഗീകരിക്കാനോ നടപ്പാക്കാനോ കേന്ദ്രത്തിലെ യുപിഎ-കോണ്‍ഗ്രസ് സര്‍ക്കാര്‍ തയ്യാറായില്ലെന്നും ജെയ്റ്റ്ലി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: