ന്യൂദല്‍ഹി: തുടര്‍ച്ചയായ അപകടങ്ങള്‍ക്ക് പിന്നാലെ നാവികസേനാ യുദ്ധക്കപ്പലിന്റെ ഭാഗങ്ങളില്‍ ഒന്ന് നഷ്ടപ്പെട്ടാതായി റിപ്പോര്‍ട്ട്. ഐ.എന്‍.എസ് തൃശൂലിന്റെ സ്റ്റെബിലൈസറുകളില്‍ ഒന്നാണ് കാണാതായി. സംഭവത്തെക്കുറിച്ച് നാവികസേന അന്വേഷണത്തിന് ഉത്തരവിട്ടു. കഴിഞ്ഞ എട്ടു മാസങ്ങള്‍ക്കിടെ പതിമൂന്ന് അപകടങ്ങള്‍ ഉണ്ടായതിന് പുറമേയാണ് നാവികസേനയില്‍ നിന്നും നാണക്കേട് ഉണ്ടാക്കുന്ന പുതിയ വാര്‍ത്തകള്‍ പുറത്തുവരുന്നത്.
മുംബൈ തീരത്ത് നാവികസേന നടത്തിയ പരിശോധനയിലാണ് ഐ.എന്‍.എസ് തൃശൂലിന്റെ രണ്ട് സ്റ്റെബിലൈസറുകളില്‍ ഒന്ന് നഷ്ടമായതായി കണ്ടെത്തിയത്. ശക്തമായ കാറ്റിലും തിരയിലും കപ്പല്‍ നിയന്ത്രിക്കുന്നത് സ്റ്റെബിലൈസറുകളാണ്. അടുത്തിടെയുണ്ടായ അപകടങ്ങളെല്ലാം നടന്ന പശ്ചിമനേവല് കമാണ്ടില്‍ തന്നെയാണ് പുതിയ സംഭവവും ഉണ്ടായിരിക്കുന്നത്. അടിക്കടി അപകടങ്ങള്‍ ഉണ്ടാകുന്നതുമൂലം നാവികയുടെ കപ്പലുകളില്‍ നിര്‍ണായക ചുമതലകള്‍ ഏറ്റെടുക്കാന്‍ നാവിക ഉദ്യോഗസ്ഥര്‍ മടിക്കുന്നതായും ആരോപണമുണ്ട്.
തുടര്‍ച്ചയായ അപകടങ്ങളുടെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് അഡ്മിറല്‍ ഡി.കെ ജോഷി അടുത്തിടെ രാജി വച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: