മൂവാറ്റുപുഴ: ചോദ്യപേപ്പര്‍ വിവാദത്തെ ത്തുടര്‍ന്ന് മതതീവ്രവാദികള്‍ കൈപ്പത്തി വെട്ടിമാറ്റിയ തൊടുപുഴ ന്യൂമാന്‍ കോളജ് മുന്‍ അധ്യാപകന് ടി.ജെ. ജോസഫിന്‍െറ ഭാര്യ സലോമിയുടെ മരണത്തില്‍ സഭക്ക് ദുഃഖമുണ്ടെന്ന് കോതമംഗലം രൂപത. ജോസഫിനെ ജോലിക്കെടുക്കുന്നതില്‍ സഭക്ക് എതിര്‍പ്പില്ലായിരുന്നു. ഈ വിഷയത്തില്‍ ചര്‍ച്ച പുരോഗമിക്കുകയായിരുന്നെന്നും ഫാ. ഫ്രാന്‍സിസ് ആലപ്പാട്ട് പറഞ്ഞു.
ചോദ്യപേപ്പര്‍ വിവാദക്കേസില്‍ ടി.ജെ. ജോസഫിനെ തൊടുപുഴ കോടതി വെറുതെവിട്ടെങ്കിലും കോളജ് മാനേജ്മെന്റ് തിരിച്ചെടുക്കാന്‍ തയാറായിരുന്നില്ല. ഈമാസം 31ന് സര്‍വീസില്‍ നിന്ന് പിരിയുന്നതോടെ ഉണ്ടാകുന്ന സാമ്പത്തിക പ്രശ്നവും മറ്റും ഭാര്യ സലോമിയെ മാനസിക സംഘര്‍ഷത്തില്‍ ആക്കിയിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു.
ബുധനാഴ്ച മൂവാറ്റുപുഴ ഹോസ്റ്റല്‍ ജങ്ഷനിലെ വീട്ടിലെ കിടപ്പുമുറിയോടുചേര്ന്ന കുളിമുറിയുടെ ജനല്‍ക്കമ്പിയിലാണ് സലോമി ആത്മഹത്യ ചെയ്തത്. സലോമിയുടെ മൃതദേഹം മൃതദേഹം രാവിലെ പോസ്റ്റുമോര്‍ട്ടത്തിനായി ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് മൂവാറ്റുപുഴയില്‍ നടക്കും.
2010 ജൂലൈ നാലിനുണ്ടായ കൈവെട്ട് കേസിലെ മുഖ്യ സാക്ഷിയായിരുന്നു സലോമി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: