മുംബൈ: പത്രഫോട്ടോഗ്രാഫറെയും ടെലിഫോണ്‍ ഓപ്പറേറെയും ആളൊഴിഞ്ഞ മില്ലിലേക്ക് തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിന് ഇരയാക്കിയ സംഭവങ്ങളില്‍ അഞ്ചു പേര് കുറ്റക്കാരാണെന്ന് സെഷന്‍സ്കോടതി കണ്ടെത്തി.ഇ വര്‍ക്കുള്ള ശിക്ഷ പ്രിന്‍സിപ്പല്‍ സെഷസ് ജഡ്ജി ശാലിനി ഫന്സര്ക്കാര് ജോഷി ഇന്ന് വിധിക്കും. ദല്‍ഹി കൂട്ടമാനഭംഗത്തിനു ശേഷം നടന്ന രണ്ടുസംഭവങ്ങളും വലിയ വിവാദമുയര്‍ത്തിയവയാണ്. രണ്ടു കേസുകളിലും അഞ്ചു പ്രതികളാണ് ഉള്ളത്. ഇവരില്‍ മൂന്നു പേര് രണ്ടു സംഭവങ്ങളിലും ഉള്‍പ്പെട്ടിട്ടുള്ളവരാണ്.
വിജയ് യാദവ്(19) മുഹമ്മദ് ഖാസിം ഷെയ്ഖ്(21) മുഹമ്മദ്അന്‍സാരി(28) എന്നിവര്‍ രണ്ടു കേസുകളിലും കുറ്റക്കാരാണ്. ഫോണ്‍ ഓപ്പറേറ്ററെ മാനഭംഗപ്പെടുത്തിയ കേസില്‍ മുഹമ്മദ് അഷ്ഫാഖ് ഷെയ്ഖും(26) ഫോട്ടോഗ്രാഫറെ മാനഭംഗപ്പെടുത്തിയ കേസില്‍ സിറാജ് ഖാനും കുറ്റക്കാരാണ്. രണ്ടു കേസുകളിലും പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേരുണ്ട്. ഇവരെ ജുവനെയില്‍ ആക്ട് പ്രകാരം വിചാരണ ചെയ്യേണ്ടുണ്ട്. കഴിഞ്ഞവര്‍ഷം ആഗസ്റ്റിലാണ് ഫോട്ടോഗ്രാഫറെ മാനഭംഗപ്പെടുത്തിയത്. ജൂലൈ 31നാണ് ഫോണ്‍ ഓപ്പറേറ്ററെ മാനഭംഗപ്പെടുത്തിയ സംഭവം നടന്നത്.
റിപ്പോര്‍ട്ടറെ മര്‍ദ്ദിച്ചവശനാക്കി ട്രെയിനി ഫോട്ടോഗ്രാഫറായ പെണ്‍കുട്ടിയെ കാടുകയറിക്കിടക്കുന്ന മഹാലക്ഷ്മി മില്ലിലേക്ക്വലിച്ചുകൊണ്ടു പോയി സംഘം ചേര്‍ന്ന് മാനഭംഗപ്പെടുത്തുകയായിരുന്നു.സെപ്തംബര്‍ 19ന് ഈ കേസില്‍ 600 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു. തുടര്ന്ന്അതിവേഗം വിചാരണ നടന്നുവരികയായിരുന്നു. വിചാരണക്കിടെ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കണ്ട് പെണ്‍കുട്ടി ബോധമറ്റു വീണിരുന്നു. ഒക്ടോബര്‍ എട്ടിനാണ് രണ്ടാമത്തെ കേസില്‍ 362 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. രണ്ടു കേസുകളും ക്രൈംബ്രാഞ്ചാണ്അന്വേഷിച്ചത്.
വിധി പ്രസ്താവിക്കുമ്പോള്‍ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ആര്.ആര് പാട്ടീല്‍ കോടതിയില്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: