ഹരിപ്പാട്: കേരളത്തില്‍ ജനാധിപത്യമല്ല മതാധിപത്യമാണ് നടക്കുന്നതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. നങ്ങ്യാര്‍കുളങ്ങര ടികെഎംഎം കോളേജിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജാതിരഹിത രാഷ്ട്രം എന്നപേരില്‍ ജാഥകളും സമ്മേളനങ്ങളും നടത്തുന്നവര്‍ തന്നെ ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യുകയാണ്. സംസ്ഥാനത്തെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 18 ജനറല്‍ സീറ്റിന് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇരുമുന്നണികളും ന്യൂനപക്ഷത്തിന് ഒപ്പമാണെന്ന് ഉറപ്പ് വരുത്തിയാണ് തെരഞ്ഞെടുപ്പിന് മത്സരിക്കുന്നത്. ഒരുമുന്നണി പത്തും മറ്റൊരു മുന്നണി ഒന്‍പതും പേരെയാണ് ന്യൂനപക്ഷത്തില്‍ നിന്നും സ്ഥാനാര്‍ഥികളാക്കിയത്.
പിന്നോക്ക ഹിന്ദുസമൂഹത്തോടുള്ള അനീതി ഇരുമുന്നണികളും തുടരുന്നു. സംഘടിത ന്യൂനപക്ഷസമുദായങ്ങള്‍ക്ക് മാത്രമാണ് നീതി. മാറിമാറിവരുന്ന സര്‍ക്കാരുകളും പിന്നോക്ക സമുദായങ്ങള്‍ക്ക് നീതി നിഷേധിക്കുകയാണ്. പണ്ട് രാഷ്ട്രീയപാര്‍ട്ടികളുടെ പെട്ടികളിലേക്കാണ് വോട്ടുകള്‍ വീണിരുന്നതെങ്കില്‍ ഇപ്പോള്‍ സംഘടിത ജാതിക്കാരുടെ പെട്ടികളിലേക്കാണ് വോട്ടുകള്‍ വീഴുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: