ചെങ്ങന്നൂര്‍: മോദിയിലൂടെ രാജ്യത്തിന് വികസനം ഉണ്ടാകുമെന്ന്്തോമസ് മാര്‍ അത്താനാസിയേസ് മെത്രാപ്പോലീത്ത. താന്‍ കണ്ടിടത്തോളം ഗുജറാത്തില്‍ ഏതു സമയത്തും സ്ത്രീകള്‍ക്ക് പുറത്ത് ഇറങ്ങി നടക്കാം. എന്നാല്‍ കേരളത്തിലെ സ്ഥിതി മറിച്ചാണ്.തിരുവനന്തപുരം ലോക്സഭാ ബിജെപി സ്ഥാനാര്‍ത്ഥി ഒ.രാജഗോപാല്‍ സന്ദര്‍ശിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു മെത്രാപ്പോലീത്ത. ഇന്നലെ രാവിലെ 11മണിയോടെയാണ് രാജഗോപാല്‍ ചെങ്ങന്നൂര്‍ ബഥേല്‍ അരമനയില്‍ എത്തിയത്. ഭദ്രാസന സെക്രട്ടറി ഫാ.തോമസ് കോക്കാപ്പറമ്പില്, ഫാ.ഏബ്രഹാം കോശി തുടങ്ങിയവര്‍ അദ്ദേഹത്തെ സ്വീകരിച്ചു.
ഗുജറാത്തിനേക്കാള്‍ കൂടുതല്‍ വികസനം കേരളത്തില്‍ നടന്നിട്ടുണ്ടെന്ന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ വാദം ശരിയാണോ എന്ന രാജഗോപാലിന്റെ ചോദ്യത്തിന് ഇവിടുത്തെ റോഡ് എങ്കിലും ഒന്ന് നന്നായി കിട്ടിയിരുന്നെങ്കില്‍ മതിയെന്ന് അദ്ദേഹം പറഞ്ഞു.ഇന്ത്യയുടെ വളര്‍ച്ചയും നന്മയുമാണ് താന്‍ ലക്ഷ്യമിടുന്നത്.
ഗുജറാത്തില്‍ ആറു സ്കൂള്‍ നടത്തുന്നതിനാല്‍ അവിടുത്തെ വികസനം നേരിട്ട് ബോധ്യപ്പെട്ടിട്ടുള്ളതായി മെത്രാപ്പോലീത്ത പറഞ്ഞു. ഗുജറാത്തില്‍ സഹായം ലഭിക്കുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ ഇരുമുന്നണികളും അധികാരത്തിലെത്തിയാല്‍ സ്വകാര്യ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ ചിറ്റമ്മനയമാണ് സ്വീകരിക്കുന്നത്. കേരളത്തിലെ വിദ്യാഭ്യാസ മേഖല തകര്‍ച്ച നേരിടുകയാണ്. ഈ മേഖലയില്‍ ഗുജറാത്തിലുണ്ടാകുന്ന വളര്‍ച്ച കേരളം കണ്ടുപഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.
താനും മോദിയും നല്ല സുഹൃത്തുക്കളാണ്. എറണാകുളത്ത് എത്തിയപ്പോള്‍ അദ്ദഹത്തിന് ഏറ്റവും ഇഷ്ടമുള്ള ഏലയ്ക്കാ മാലയിട്ടാണ് സ്വീകരിച്ചതെന്നും മെത്രാപ്പോലീത്ത പറഞ്ഞു. ഇന്ത്യന്‍ സംസ്ക്കാരവും ഹിന്ദു ആചാരങ്ങളും ഏറ്റവും പ്രാധാന്യത്തില്‍ കാണുന്ന സഭയാണ് ഓര്‍ത്തഡോക്സ് സഭയെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ചായസല്‍ക്കാരവും മെത്രാപ്പോലീത്തയുടെ അനുഗ്രഹവും വാങ്ങിയാണ് രാജഗോപാല്‍ മടങ്ങിയത്. എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ചും ഒ .രാജഗോപാല്‍ ചര്‍ച്ച നടത്തി.
തിരുവനന്തപുരം കോര്പ്പറേഷന് കൗണ്‍സില്‍ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പി.അശോക്കുമാര്, ബിജെപി ആലപ്പുഴ ജില്ലാ സെക്രട്ടറി എം.വി.ഗോപകുമാര്‍, ചെങ്ങന്നൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് ബി.കൃഷ്ണകുമാര്‍ എന്നിവരും രാജഗോപാലിനൊപ്പം എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: