പാലക്കാട്: ഏപ്രില്‍ അവസാനം പാലക്കാട് മുതലമട ഫെഡറേഷനില്‍ നിന്നും നീര’ വിപണിയിലിറക്കുമെന്ന് പാലക്കാട് നാളികേര ഉത്പാദക കമ്പനി അധികൃതര്‍ വ്യക്തമാക്കി. ആറു കോടി രൂപ നിക്ഷേപം പ്രതീക്ഷിക്കുന്ന, പ്രതിദിനം 10000 ലിറ്റര്‍ നീര സംസ്കരിക്കാന്‍ ശേഷിയുള്ള പ്ലാന്റിന്റെ നിര്‍മ്മാണത്തോടെ നീരയുടെ പൂര്‍ണ്ണ തോതിലുള്ള സംസ്ക്കരണം സാദ്ധ്യമാകും. 2014 ഏപ്രില്‍ 1 മുതലാണ് നീരയുല്പാദനത്തിന് ലൈസന്‍സ് ലഭിച്ചിട്ടുള്ളത്.
നീര ചെത്താനുള്ള 1500 തെങ്ങുകള്‍ കണ്ടെത്തി. നീര ടെക്നീഷ്യന്മാരാകാന് താല്പര്യമുള്ള തെങ്ങു ചെത്തു തൊഴിലാളികളില്‍ നിന്ന് കമ്പനി അപേക്ഷ ക്ഷണിച്ചപ്രകാരം 130 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. 100 പേരുടെ ആദ്യബാച്ചിന്റെ പരിശീലനം ഈ മാസം മംഗലാപുരത്തുള്ള കര്‍ണാടക ഹോര്‍ട്ടിക്കള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ നീര പ്ലാന്റില്‍ സംഘടിപ്പിക്കും.
പാലക്കാട് കമ്പനി കര്‍ണാടകത്തിലെ നീര പ്ലാന്റ് ഏറ്റെടുത്ത് നീരയുത്പാദിപ്പിക്കുന്നതിന് ധാരണയായി. സംസ്കരണ പ്ലാന്റിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകും വരെ വൈറ്റില ഹബ്, ഇന്‍ഫോ പാര്‍ക്ക്, സിവില്‍ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കിയോസ്ക്കുകളില്‍ ജ്യോൂസ് വെന്‍ഡിംഗ് മെഷീന് സ്ഥാപിച്ച് നീര വിറ്റഴിക്കാനാണ് കമ്പനിയുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: