കൊച്ചി: ജനങ്ങളുടെ നിലനില്‍പ്പിനും അവകാശങ്ങള്‍ക്കും വേണ്ടി നിലപാടുകള്‍ എടുത്ത് പ്രവര്‍ത്തിക്കുന്ന സഭയുടെ മേലദ്ധ്യക്ഷന്മാരെ അധിക്ഷേപിക്കുന്ന പ്രസ്ഥാവനകള്‍ ഇറക്കുന്ന സംസ്ക്കാര ശൂന്യരായ നേതാക്കളെ രാഷ്ട്രീയ പാര്‍ട്ടികള്‍ നിലക്കു നിര്‍ത്തണമെന്ന് കെസിവൈഎം ആവശ്യപ്പെട്ടു. ആവശ്യഘട്ടങ്ങളില്‍ സഭയെ കൂടെ നിര്‍ത്തുകയും പിന്നീട് തളളിപ്പറയുകയും ചെയ്യുന്ന രാഷ്ട്രീയ പാപ്പരത്തം സാധാരണ ജനങ്ങള്‍ തിരിച്ചറിയും. തീരദേശത്തും, മലനാട്ടിലും ജീവിക്കുന്ന അടിസ്ഥാന ജനവിഭാഗങ്ങളായ മത്സ്യതൊഴിലാളികളുടെയും മലയോര കര്ഷകകരുടെയും നീറുന്ന പ്രശ്നങ്ങല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തി ശാശ്വത പരിഹാരം കാണണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. എറണാകുളം റിന്യുവല്‍ സെന്ററില്‍ നടന്ന കെ.സി.വൈ.എം. സംസ്ഥാന നേതൃസംഗമത്തില്‍ ഇറക്കിയ ജനപക്ഷരേഖയുടെ പ്രകാശനം ബത്തേരി രൂപതാക്ഷന് റൈറ്റ്. റവ. ഡോ. ജോസഫ് മാര്‍തോമസ്, കെ. സി. ബി. സി. ഡെപ്യൂട്ടി സെക്രട്ടറി ഡോ. സ്റ്റീഫന്‍ ആലത്തറയ്ക്ക് നല്കി നിര്‍വ്വഹിച്ചു. സംസ്ഥാന പ്രസിഡന്റ് റെന്നിരാജ് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: