ആറന്മുള: ഒരു പ്രദേശത്ത് വികസനത്തിന്റെ പേരില്‍ വന്‍കിട പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ ജനങ്ങളുടെ ആശങ്കകളും അഭിപ്രായങ്ങളും കണക്കിലെടുക്കണമെന്നും അല്ലെങ്കില്‍ ഏകാധിപത്യം നടപ്പാകും എന്നതിന്റെ ഉദാഹരണമാണ് ആറന്മുളയെന്ന് പത്തനംതിട്ട കഥകളി ക്ലബ്ബ് പ്രസിഡന്റ് ഡോ. ജോസ് പാറക്കടവില്‍ അഭിപ്രായപ്പെട്ടു. ആറന്മുള വിമാനത്താവള പദ്ധതിക്കെതിരെ നടക്കുന്ന സത്യാഗ്രഹത്തിന്റെ 32 -ാം ദിവസം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്ന് സെന്റിലും അഞ്ച് സെന്റിലും കുടിലുകള്‍ കെട്ടി താമസിക്കുന്നവരുടെ കാര്യം ശ്രദ്ധിക്കുവാന്‍ ഭരാണാധികാരികള്‍ക്ക് കഴിയുന്നില്ലെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ഇടശ്ശേരിമല തൊഴിലുറപ്പ് പദ്ധതി കണ്‍വീനര്‍ മോളികുട്ടി ഏബ്രഹാം അഭിപ്രായപ്പെട്ടു.
തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകരമായ തങ്കമ്മ ദാമോദരന്‍, വി. പൊന്നമ്മ എന്നിവരുടെ നേതൃത്വത്തില്‍ പന്തലില്‍ കൊയ്ത്തുപാട്ടും, നാടന്‍ പാട്ടുകളും അവതരിപ്പിച്ചു. സിപിഐ കോഴഞ്ചേരി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പ്രകാശ് കുമാര്‍ സ്വാഗതം പറഞ്ഞു. പൈതൃക ഗ്രാമകര്‍മ്മസമിതി മുഖ്യ രക്ഷാധികാരി കുമ്മനം രാജശേഖരന് , സിപിഐ ജില്ലാ സെക്രട്ടറി പി.പ്രസാദ്, സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം എ പത്മകുമാര്‍, ഹിന്ദു ഐക്യവേദി സംസ്ഥാന സംഘനടനാ സെക്രട്ടറി സി. ബാബു, മുന്‍ ആറന്മുള പഞ്ചായത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനന്, ഭാരതീയ വിദ്യാനികേതന്‍ സെക്രട്ടറി കെ.കെ. വട്ടു, പി. ആര്. ഷാജി, പ്രദീപ് അയിരൂര്‍, സിന്ധുരാജ് സി.ആര്., എം.എസ്. സുജിത് എന്നിവര്‍ സത്യാഗ്രഹത്തില്‍ സംസാരിച്ചു.
സത്യാഗ്രഹത്തിന്റെ 33-ാം ദിവസമായ ശനിയാഴ്ച ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി. രമേശ് ഉദ്ഘാടനം നിര്‍വ്വഹിക്കും.
അരിപ്പ ഭൂസംരക്ഷണ സമിതി കണ്‍വീനര്‍ ശ്രീരാമന് കൊയ്യോന്‍ അധ്യക്ഷത വഹിക്കും.
ആം ആദ്മി സംസ്ഥാന കണ്‍വീനര്‍ മനോജ് പദ്മനാഭന്, അഡ്വ. ഹരിലാല്‍, എന്നിവര്‍ സംസാരിക്കും. ഭാരതീയ കിസാന്‍ സംഘ് പ്രവര്‍ത്തകരും സത്യാഗ്രഹത്തില്‍ പങ്കുചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: