അങ്ങനെ എല്ലായിടത്തും ഒരുപോലെ വാണരുളുന്ന ഒരേ ഈശ്വരനെക്കാണുന്ന സിദ്ധന് ആത്മാവിലൂടെ ആത്മാവിനെ ഹിംസിക്കയില്ല; അങ്ങനെ ഉന്നതമായ ലക്ഷ്യത്തിലെത്തുകയും ചെയ്യുന്നു. ഈ ഉപദേശത്തിന്റെ ജീവത്തായ മാതൃക കാട്ടിത്തരാനെന്നപോലെ, ഉപദേഷ്ടാവുതന്നെ മറ്റൊരു രൂപത്തില്‍ വന്നു, ഇതത്രേ ശാക്യമുനി. പട്ടിണി പാവങ്ങളോടും ദീനരോടും അദ്ദേഹം പ്രസംഗിച്ചു. ജനഹൃദയത്തില്‍ കടന്നുചെല്ലുവാന്‍ വേണ്ടി നാട്ടുഭാഷയില്‍ സംസാരിക്കാന്‍ അദ്ദേഹം ദേവഭാഷപോലും വെടിഞ്ഞു. പിച്ചക്കാരോടും പാവങ്ങളോടും അടിച്ചമര്‍ത്തപ്പെട്ടവരോടും ഒത്തുജീവിക്കാന്‍ അദ്ദേഹം സിംഹാസനംതന്നെ ഉപേക്ഷിച്ചു. രണ്ടാമതൊരു രാമനെന്നപോലെ അദ്ദേഹം ഒരു പറയനെ തന്റെ മാറോട് ചേര്‍ത്തു പുണര്‍ന്നു.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: