കൂട്ടുപലിശയാണ് ബനിയന്നു വേണ്ടത് ഇവിടെ വല്ലതും ഉരുക്കൂട്ടിയിട്ട് അവിടെ അതനുഭവിക്കുകയാണ് ബനിയന്റെ ഉന്നം. അത്തരമൊരു ചിന്താക്രമത്തില്‍ ഗോപികള്‍ക്ക് സ്ഥാനമില്ലതന്നെ. ആദര്‍ശഭൂതനായ ആ കാമുകനില്‍നിന്ന് താഴേക്കിറങ്ങി ഗീതോപദേഷ്ടാവായ കൃഷ്ണനിലേക്ക് നമുക്ക് വരുക. ഗീതയെക്കാള്‍ മികച്ചൊരു വേദഭാഷ്യം എഴുതപ്പെട്ടിട്ടുമില്ല, എഴുതാനൊട്ടു വയ്യതാനും. ശ്രുതികളുടെ, ഉപനിഷത്തുകളുടെ, സാരം ദുര്‍ഗ്രഹമാണ്; കാരണം അത്രയേറെയുണ്ട് തന്നിഷ്ടംപോലെ വ്യാഖ്യാനിക്കാന്‍ ഒരുങ്ങുന്നവര്‍. അപ്പോഴാണ് വേദപ്രചോദകനായ ഭഗവാന് സ്വയം ഗീതോപദേഷ്ടാവായി വരുന്നത്. വേദാര്ത്ഥമെന്തെന്ന് കാട്ടാന്‍.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: