തിരുവനന്തപുരം : മുന്‍കാലങ്ങളില്‍ ലഭിച്ച വോട്ടിന്റെ നിലവാരത്തില്‍ ബിജെപിയുടെ വിജയസാധ്യത ആരും വിലയിരുത്തേണ്ട എന്നും ഇത്തവണ കേരള രാഷ്ട്രീയത്തില്‍ താമര വിരിയുമെന്നും ഒ. രാജഗോപാല്‍. ജനസംഘം സ്ഥാപക നേതാവ് ദീനദയാല്‍ 46-ാം ചരമവാര്‍ഷിക ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജഗോപാല്‍. ഒ. രാജഗോപാല്‍ രാജ്യം ഒന്നാകെ മോദി തരംഗത്തിലാണ്, ആ മാറ്റം ഉള്ക്കൊണ്ട്വേണം ബിജെപി പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുവാന്‍ അല്ലാതെ പഴയ കണക്കില്‍ കാര്യമില്ല. പിന്നാക്കക്കാരും ന്യൂനപക്ഷ സമുദായങ്ങളും മോദിയെ ആനുകൂലിക്കുമ്പോള് കാലത്തിന്റെ മാറ്റം കൊടുങ്കാറ്റായ് ദേശീയ രാഷ്ട്രീയത്തോടൊപ്പം കേരളത്തിലും ആഞ്ഞ് വീശും. ശംഖുമുഖത്ത് കണ്ട ജനസാഗരം അതിന് തെളിവാണ്.
ദീനദയാല്‍ ഉപാദ്ധ്യായത്തിന്റെ സന്ദേശങ്ങളുടെ പ്രേരണയില്‍ ആകൃഷ്ടരായാണ് ഞങ്ങളുടെ കാലഘട്ടത്തില്‍ പലരും സംഘടനയിലേക്കുവന്നത്. ദീനദയാല്‍ ഉപാദ്ധ്യായ എന്ന മന്ത്രദൃഷ്ടാവിന്റെ ചരിത്രം പഠിക്കാന്‍ പുതുതായ് വരുന്ന പ്രവര്‍ത്തകരും ശ്രമിക്കണം. പാര്‍ട്ടിയിലേക്ക് ബിജെപിയുടെ തത്വശാസ്ത്രം മറ്റുള്ളവരില്‍നിന്ന് എങ്ങനെ വേറിട്ടിരിക്കുന്നു എന്ന്. നമ്മുടെ പ്രവര്‍ത്തനങ്ങളുടെ ശരിയും തെറ്റും നമുക്കു മനസ്സിലാക്കാന്‍ സാധിക്കും.
സ്വാതന്ത്ര്യാനന്തരം ഇന്ത്യയിലെ നാട്ടുരാജ്യങ്ങളെ കൂട്ടിയോജിപ്പിച്ചത് സര്‍ദാര്‍ വല്ലഭായി പട്ടേലായിരുന്നു. എന്നാല്‍ കാശ്മീരിന്റെ ലയന ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നത് നെഹ്റു ആയിരുന്നു. അതുകൊണ്ട് കാശ്മീര്‍ മാത്രം ഇന്നും പ്രശ്നമായിരിക്കുന്നതെന്നും രാജഗോപാല്‍ പറഞ്ഞു. നെഹ്റുവിന്റെ വിലക്ക് അനുസരിക്കാതെ കാശ്മീരിലേക്ക് മാര്‍ച്ചു നടത്തിയ ദീനദയാല്‍ ഉപാദ്ധ്യക്ഷന്‍ ഭാരതത്തിന്റെ അഭിവാജ്യ ഘടകമാണ് കാശ്മീരെന്ന് അന്നുതന്നെ ഉറപ്പിച്ചതാണ്. ദീനദയാല്‍ ധര്‍മ്മമെന്ന തന്റെ ആശയത്തിലൂടെ നട്ട വൃക്ഷത്തിന്റെ ഫലം 2014-ല്‍ ജനങ്ങള്‍ക്ക് ഭുജിക്കാന്‍ കഴിയുമെന്നും രാജഗോപാല്‍ പറഞ്ഞു. മാരാര്‍ജി ഭവനില്‍ ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. സുരേഷിന്റെ അധ്യക്ഷതയില്‍ കൂടിയ അനുസ്മരണത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്, സംഘടനാ സെക്രട്ടറി ഉമാകാന്തന്‍ പങ്കെടുത്തു. കെ. സുരേന്ദ്രന്, ജോര്‍ജ്ജ് കുര്യന്, പത്മകുമാര്‍, കരമന ജയന്, വി.വി. രാജേഷ്, അഡ്വ. സുധീര്‍, ചെമ്പഴന്തി ഉദയന്‍, കല്ലയം ജയകുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: