തിരുവനന്തപുരം: യുഡിഎഫ് ഭരണത്തില്‍ മുസ്ലിംലീഗ് നേതാക്കളും മന്ത്രിമാരും തീവ്രവാദശക്തികളെ വളര്‍ത്തുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് ആരോപിച്ചു. തിരൂര്‍ മംഗലത്ത് പട്ടാപ്പകല്‍ നടത്തിയ തീവ്രവാദ ആക്രമണം കേരള ജനത ഭീതിയോടെയാണ് കാണുന്നത്. കേരളത്തില്‍ ആര്‍ക്കും എപ്പോഴും എന്തും സംഭവിക്കാം എന്ന നിലയാണ്. എന്‍ഡിഎഫ്, എസ്ഡിപിഐ പോലുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ വില്ലേജ് ഓഫീസ് മുതല്‍ സെക്രട്ടേറിയറ്റുവരെ നുഴഞ്ഞു കയറിക്കഴിഞ്ഞു.
ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാര് പോലും തീവ്രവാദസംഘടനകളുമായി ബന്ധപ്പെടുന്ന സംസ്ഥാനമായി കേരളം മാറുന്നു എന്നതാണ് സമീപകാലസംഭവങ്ങള്‍ തെളിയിക്കുന്നത്. കേരളത്തില്‍ ചെറുതും വലുതുമായി നടക്കുന്ന തീവ്രവാദ ആക്രമണങ്ങളില്‍ ശക്തമായ നടപടി സ്വീകരിക്കുവാന്‍ സാധിക്കാത്തത് മുസ്ലിംലീഗ് സമ്മര്‍ദ്ദത്താലാണ്. യുഡിഎഫ് ഭരിക്കുമ്പോള്‍ കേരളത്തിലെ എല്ലാ മേഖലകളിലും തീവ്രവാദ സാന്നിധ്യം ഉറപ്പിക്കുവാന്‍ മുസ്ലിംലീഗിന്റെ നേതൃത്വത്തില്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ പൊതുസമൂഹം സംഘടിക്കണം. പോലീസ് സേന പോലും വര്‍ഗീയ, തീവ്രവാദ സംഘടനകളുടെ താവളമായി മാറുമ്പേള്‍ ആഭ്യന്തരമന്ത്രി ഇരുട്ടില്‍ തപ്പുകയാണെന്നും മുരളീധരന് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: