ദൈഷു ഏകൈനോട് ഒരു സന്ന്യാസി ചോദിച്ചു
എന്താണ് നിര്‍വാണമെന്നാല്‍ ?
ഗുരുപറഞ്ഞു: ജനിമൃതികളുടെയും
ശോകഹര്ഷങ്ങളുടെയും
അനന്തവൃത്തത്തിലേക്ക്
ഒരുവന് ചാടാതിരിക്കുന്നതാണ് മഹാനിര്‍വാണം.
അപ്പോള്‍ പിന്നെ ജനിമൃതികളുടെയും ശോകഹര്ഷങ്ങളുടെയും അനന്തവൃത്തമെന്താണ്? ഗുരു പറഞ്ഞു: നിര്വാണമാഗ്രഹിക്കല്! ഇനി നിശബ്ദമാകുകയും നിര്‍വാണത്തെ ആഗ്രഹിക്കുകയെന്നാലെന്താണെന്ന് അനുഭവിക്കുകയും ചെയ്യുക. ഓര്‍ക്കുക, ഞാന്‍ നിങ്ങളോട് അതിനെപ്പറ്റി ചിന്തിക്കുവാനല്ല പറയുന്നത്. എന്തെന്നാല്‍, ചിന്തിക്കുകയെന്നാല്‍ അതിനെ നഷ്ടപ്പെടുത്തലാണ്.
– ഓഷോ
പ്രതികരിക്കാൻ ഇവിടെ എഴുതുക: