134 മുതല്‍ 139 വരെയുള്ള നാമങ്ങള്‍ കപിലാവതാരവുമായി ബന്ധപ്പെട്ടവയാണ്. നാരായണീയം 14,15 ദശകങ്ങള്‍ വായിക്കുക.
ശ്ലോകം : 37
വേനദേഹസമുദ്ഭൂതഃ പൃഥു പൃഥുലവിക്രമഃ
ഗോരൂപിണീമഹീംദോഗ്ധാ സമ്പദുഗ്ധസമാര്ജിതഃ
– 140. വേനദേഹസമുദ്ഭൂതഃ വേനന്റെ ശരീരത്തില്‍ നിന്നുണ്ടായവന്. ധ്രുവന്റെ വംശത്തില്‍ അംഗന് എന്നൊരു രാജാവുണ്ടായി. ആ രാജാവി ന്റെ മകനാണ് വേനന്‍. അംഗന് ധര്മത്തില് നിഷ്ഠനും കീര്‍ത്തിമാനും ആയിരുന്നുവെങ്കിലും വേനന്‍ ദുഷ്ടനായിരുന്നു. മകന്റെ ദുരാചാരങ്ങളില്‍ മനംനൊന്ത അംഗന് രാജ്യമുപേക്ഷിച്ചു വാനപ്രസ്ഥനായി. രാജ്യം അനാഥമാകാതിരിക്കാനായി ഋഷിമാരും പൗരന്മാരും ചേര്‍ന്ന് വേനനെ രാജാവായി അഭിഷേകം ചെയ്തു. രാജപദവി കൂടെ കിട്ടിയപ്പോള്‍ വേനന്‍ കൂടുതല്‍ ദുഷ്ടനും ക്രൂരനുമായി. ഉപദേശിക്കാന്‍ ശ്രമിച്ച ഋഷിമാരെ അയാള്‍ നിന്ദിച്ചു. ഋഷിമാരുടെ ഹുങ്കാരത്തില്‍ വേനന്‍ മരിച്ചു. രാജ്യം അനാഥാമാകാതിരിക്കാന് വേണ്ടി വേനന്റെ ശരീരത്തില്‍ നിന്ന് ഒരു മകനെ സൃഷ്ടിക്കാന്‍ മുനിമാര്‍ തീരുമാനിച്ചു. ആ ശവശരീരത്തിന്റെ കൈ മുനിമാര്‍ വീണ്ടും കടഞ്ഞു. അതില്‍ നിന്ന് വിഷ്ണുസ്വരൂപമായ ഒരു പുരുഷനുണ്ടായി. അവന്റെ ശരീരത്തില്‍ നിന്നുണ്ടായവനായി ഗുരുവായൂരപ്പനെ നാമം അവതരിപ്പിക്കുകയായിരുന്നു.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: