തിരുവനന്തപുരം : വ്യാജരേഖകള്‍ ചമച്ച് ബിനാമി സംഘടനകളുണ്ടാക്കി വിദേശ സഹായം സ്വീകരിച്ചതിന് പെന്തകോസ്തു സംഘടനയായ സൗത്തി ഇന്ത്യാ അസംബ്ലീസ് ഓഫ് ഗോഡിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലേക്ക്. 2701/51-52 രജിസ്ട്രേഷന് നമ്പര്‍ ഉപയോഗിച്ചാണ് സൗത്ത് ഇന്ത്യാ അസംബ്ലീസ് ഓഫ് ഗോഡ് പ്രവര്‍ത്തിക്കുന്നത്. ഇതേ രജിസ്ട്രേഷന് തന്നെ ഉപയോഗിച്ചാണ് സൗത്ത് ഇന്ത്യാ അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗണ്‍സില്‍ എന്ന സംഘടനയും എസ്ഐഎജി മലബാര്‍ ഡിസ്ട്രിക്ട് കൗണ്‍സിലും പ്രവര്‍ത്തിക്കുന്നുണ്ട്. മറ്റ് ചില സംഘടനകളും ഇതേ രജിസ്ട്രേഷന് നമ്പര്‍ തന്നെ ഉപയോഗിക്കുകയും വിദേശ സംഭാവനകള്‍ സ്വീകരിക്കുന്നതിനുള്ള എഫ്സിആര്‍എ ലൈസന്‍സുകള്‍ നേടിയെടുക്കുകയും ചെയ്തതിന് സംഘടനകളില്‍പ്പെട്ടവര്‍ നിയമനടപടികള്‍ നേരിടുകയാണ്.
വിദേശ സംഭാവനകള്‍ സ്വീകരിക്കുവാനുള്ള 14 എഫ്സിആര്‍എ ലൈസന്‍സുകളാണ് സംഘടന തരപ്പെടുത്തിയിരിക്കുന്നത്. രജിസ്ട്രേഷന് നമ്പര്‍ വ്യാജമാണെന്നും തെളിഞ്ഞിരിക്കുകയാണ്. ബോംബെയിലെ ബുഹറാനില് 1950-51 കാലയളവിലാണ് സംഘടന രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നായിരുന്നു പെന്തകോസ്തു സംഘടനാ ഭാരവാഹികള്‍ കോടതിയില്‍ വെളിപ്പെടുത്തിയിരുന്നത്. ഇതേ രജിസ്ട്രേഷന് നമ്പരില്‍ പ്രവര്‍ത്തിക്കുന്നത് സുധാ ഫാര്‍മസ്യൂട്ടിക്കല്‍സ് എന്ന ഔഷധ കമ്പനിയാണെന്ന് വിവരാവകാശ രേഖകളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്.
വ്യാജ രജിസ്ട്രേഷന് നമ്പര്‍ ഉപയോഗിച്ചതിനും ഈ വ്യാജ നമ്പര്‍ ഉപയോഗിച്ച് നിരവധി ബിനാമി സംഘടനകളുണ്ടാക്കി അതിനെല്ലാം എഫ്സിആര്‍എ ലൈസന്‍സുകള്‍ നേടി ഇതിലൂടെ രാജ്യത്തേക്ക് ശതകോടികള്‍ ഒഴുക്കിയതിനും ആലുവ, പുനലൂര്‍ കോടതികളില്‍ കേസ് നടക്കുകയാണ്. സംഘടനയിലുള്ളവര്‍ തന്നെയാണ് തട്ടിപ്പുകള്‍ക്ക് എതിരായി കേസ് നല്‍കിയത്. ഇത്തരത്തില്‍ പതിനായിരത്തോളം എഫ്സിആര്‍എകള്‍ സംഘടിപ്പിച്ച വിഷയം സിബിഐയും അന്വേഷിക്കുന്നുണ്ട്. സംഘടനയുടെ നിയമലംഘനം ബോധ്യപ്പെട്ടതിനാല്‍ കേന്ദ്ര ആഭ്യന്തരവകുപ്പ് നിരവധി എഫ്സിആര്‍എ ലൈസന്‍സുകള്‍ റദ്ദാക്കി. ഇതോടെ സംഘടന സാമ്പത്തിക പ്രതിസന്ധിയിലുമാണ്. പുനലൂരില്‍ അടുത്തയിടെ നടക്കുന്ന പെന്തക്കോസ് കണ്വന്ഷന് സംഘര്ഷത്തിലാകുമെന്നാണ് സുചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: