ഒരു ദിവസം ദേവസദസ്സില്‍ ഒരു യക്ഷന് പ്രത്യക്ഷപ്പെട്ടു. അത് ആരാണെന്ന് അന്വേഷിച്ചറിയാന്‍ അഗ്നിദേവന് നിയോഗിക്കപ്പെട്ടു. തന്റെ അഹങ്കാരത്തില്‍ ഉന്മത്തനായ അഗ്നി യക്ഷനെ സമീപിച്ച് നിസ്സാരഭാവത്തില്‍, ഹേ സത്വമേ, നീ ആരാണ്, എന്ന് ചോദിച്ചു. അപ്പോള്‍ അവിടെ പ്രത്യക്ഷപ്പെട്ട യക്ഷന്, എന്നെ ചോദ്യം ചെയ്യാന്‍ വന്ന നീ ആര് എന്ന് തിരിച്ചുചോദിച്ചു. ഹും. ഈ ലോകത്തെ മുഴുവന്‍ ഭസ്മീകരിക്കാന്‍ കഴിയുന്ന എന്നെ നീ അറിയില്ലേ? ഞാനാണ് അഗ്നിദേവന്. ഈ പ്രപഞ്ചം ചലിക്കുന്നത് എന്റെ ശക്തികൊണ്ടാണ്. ഓഹോ അങ്ങനെയാണോ? അത് ഞാന്‍ അറിഞ്ഞില്ല. എങ്കില്‍ ഇതാ ഈ പുല്‍ക്കൊടിയെ ഒന്നുദഹിപ്പിക്കൂ. കാണട്ടെ നിന്റെ ശക്തിയെന്ന് യക്ഷന് പറഞ്ഞു. അഗ്നി ആ പുല്‍ക്കൊടിയെ ദഹിപ്പിക്കാന്‍ പഠിച്ച പണിയെല്ലാം നോക്കി, പരാജയപ്പെട്ടു. ഒടുവില്‍ താഴ്ത്തിപ്പിടിച്ച തലയുമായി ഇന്ദ്രസദസ്സിലേക്ക് പിന്മാറി. പിന്നീട് വായുവാണ് വന്നത്. അഗ്നിയെപ്പോലെ അഹംബാവത്തില് യക്ഷനെ സമീപിച്ച വായുവിനും പഴയ അഹംഭാവം തന്നെ ഉണ്ടായി. ദേവസഭയിലെ അതിശക്തന്മാരായ വായുവിനും അഗ്നിക്കും ഉണ്ടായ അപമാനം കണ്ട് ദേവേന്ദ്രന് ഒന്നുനടുങ്ങി. അതാരാണ് ഇത്രയും കേമന്‍? എങ്കില്‍ താന്‍ പോയി നോക്കട്ടെ അവന്റെ ശക്തി എത്രയുണ്ടെന്നറിയാന്‍. ഈ ചിന്തയോടെ ഉയര്‍ത്തിപ്പിടിച്ച തലയുമായി ഇന്ദ്രന് യക്ഷനെ സമീപിച്ചു. ദേവേന്ദ്രനാണെന്ന അഹങ്കാരം അദ്ദേഹത്തിന്റെ ഓരോ ചലനത്തലും പ്രകടമായിരുന്നു. (തുടരും)
തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: