യാതൊന്നിനും നശിപ്പിക്കാനാകാത്ത ആത്മാവിലത്രേ അനന്തമായ ശക്തി കുടികൊള്ളുന്നത്. അതിനെ വെളിയിലേക്കാവാഹിച്ചാല് മതി. മേറ്റ്ല്ലാ ദര്‍ശനങ്ങള്‍ക്കും ഭാരതത്തിലെ ദര്‍ശനത്തിനും തമ്മിലുള്ള വമ്പിച്ച ഭേദം ഇവിടെയാണ്. ദ്വൈതമോ വിശിഷ്ടാദ്വൈതമോ അദ്വൈതമോ ആകട്ടെ, അവയെല്ലാം, സമസ്തവും ആത്മാവില്‍ തന്നെയെന്നുറച്ചിരിക്കുന്നു. അത് വെളിയിലേക്ക് വന്ന്, സ്വയം ആവിഷ്കരിക്കണമെന്നുമാത്രം. അതിനാല്‍ എനിക്ക് വേണ്ടത് ഈ ശ്രദ്ധയാണ്. ഇവിടെയുള്ള നമുക്കൊക്കെ വേണ്ടതും ഇതുതന്നെ, നമ്മില്‍ത്തന്നെയുള്ള ഈ വിശ്വാസം. നിങ്ങളുടെ മുമ്പിലുള്ള മഹത്തായ പ്രവൃത്തിയും ഈ വിശ്വാസം നേടലാണ്. എല്ലാറ്റിനെയും പുച്ഛിക്കുക, ഗൗരവബോധത്തിന്റെ അറുതി – ഈ ജനതയുടെ രക്തത്തിലേക്ക് ഇഴഞ്ഞുകയറുന്ന ഈ ഭയങ്കരവ്യാധിയെ വിട്ടേ കളയുക. അത് കൈവെടിയുക; കരുത്തരാകുക; ഈ ശ്രദ്ധ നേടുക. മേറ്റ്ല്ലാം പിന്നാലെ വന്നുകൊള്ളും.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: