ഭക്തിയുടെയും കര്‍മത്തിന്റെയും ജ്ഞാനത്തിന്റെയും മാര്‍ഗങ്ങള്‍ സങ്കലിതമായി പരിശീലിക്കപ്പെടേണ്ടതാണ്; എങ്കിലും ഓരോ സാധകവിദ്യാര്ഥിയും തന്റെ മാനസിക ഘടനയ്ക്കനുരൂപമായി ഇവയിലേതെങ്കിലും ഒന്നിനെ മാത്രം പ്രധാനമായും സ്വീകരിക്കുന്നത് സ്വാഭാവികമാണ്. താന്‍ സ്വീകരിച്ച പ്രധാനമാര്‍ഗം ഏതുതന്നെ ആയാലും ആത്മസാക്ഷാത്കാര പരിപാടിയില്‍ നിന്ന് മറ്റു രണ്ടിനെയും ഒഴിച്ചുവയ്ക്കാന്‍ ഒരിക്കലും സാധ്യമല്ലെന്ന് ബുദ്ധിശാലിയായ ഓരോ സാധകനും ക്രമേണ ബോധ്യപ്പെടുന്നതായിരിക്കും.
ഗുണത്തെയും പരിണാമത്തെയും ഗതിയെയും മാറ്റാനുള്ള ത്രിമുഖ പരിപാടി പരസ്പരം അത്രയധികം ബന്ധപ്പെട്ടിരിക്കകൊണ്ട് അവയില്‍ ഒന്നിന്റെ പൂര്‍ത്തീകരണം മറ്റു രണ്ടിന്റെയും പൂര്‍ത്തീകരണം കൂടിയാണ്. ഈ മൂന്നും ഒരേ അവസരത്തില്‍ പ്രവര്ത്തനമാനമാകുന്നുവെന്നതാണ് ജപത്തിന്റെ പ്രാധാന്യം.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: