ഞാന്‍ ഒരു വിത്ത് മുളപ്പിക്കാനായി (ദിവ്യപ്രേമമാകുന്ന വിത്ത്) ഒരു പാത്രത്തില്‍ (ജന്മം) സൂക്ഷിച്ചു. പിന്നെ, ഞാന്‍ കുറച്ച് വെള്ളമൊഴിച്ചു (എന്റെ ഉപദേശങ്ങള്‍) സൂര്യന്റെ വെളിച്ചത്തിലേക്കുവച്ച് (ജ്ഞാനത്തിന്റെ വെളിച്ചം) അതില്‍ മുള പൊട്ടാന്‍ വേണ്ടി കാത്തിരുന്നു. വളരെ പ്രതീക്ഷയോടെ ഞാന്‍ ആ വിത്തിനെ നിരീക്ഷിച്ചു. അതിന് വളര്‍ച്ചയില്ല എന്നുകണ്ട് ഞാന്‍ നിരാശനായി. ഞാന്‍ ആ വിത്തിനെ പുറത്തെടുത്ത് പുതിയ കുറേ പാത്രങ്ങളിലേക്ക് (ജന്മങ്ങള്) മാറ്റി. എന്നിട്ടും അവ മുളച്ചില്ല. എന്റെ നിരാശ വളര്‍ന്നു. പെട്ടെന്ന് ഒരു ചെറിയ വേര് ദൃശ്യമായി. ഞാന്‍ വികാരാധീനനായി കൂടുതല്‍ വെള്ളമൊഴിച്ചു. കൂടുതല്‍ വെളിച്ചത്തിലേക്കുവച്ചു.
ആദ്യം അത് തൈയായിരുന്നു. പിന്നെ ഒരു ചെടിയായി. അവസാനം വൃക്ഷമായി. സുഗന്ധപുഷ്പങ്ങളാലും (സത് ഗുണങ്ങള്‍) പഴുത്ത് പാകം വന്ന ഫലങ്ങളാലും നിറഞ്ഞ് (ആത്മജ്ഞാനം) അവ പറിച്ചെടുക്കപ്പെടാന് എന്നേയും പ്രതീക്ഷിച്ചുനിന്നു. ഈ വിത്ത് മുളച്ച്, ചെടിയായി, വൃക്ഷമായി ഇതിന്റെ പൂര്‍ണത പ്രാപിക്കുന്നത് ഞാന്‍ ദര്‍ശിച്ചു. ഇപ്പോള്‍ അത് സ്വയം അതിന്റെ മനോഹാരിത മുഴുവന്‍ പ്രകടിപ്പിച്ചു നിലകൊണ്ടു. ഇപ്പോള്‍ തോട്ടക്കാരന് (ഞാന്‍) അവന്റെ ജോലി ചെയ്തു എന്ന് വ്യക്തമായി. തോട്ടക്കാരന് സ്വന്തം സൃഷ്ടിയെ ആനന്ദത്തോടെ നോക്കി. പഴങ്ങള്‍ അദ്ദേഹത്തിന്റെ മടിയില്‍ പതിയ്ക്കുന്നതും കാത്ത് അതിന്റെ മാധുര്യം ആസ്വദിച്ച് അയാള്‍ ഭഗവാന് തന്നെ ആയിത്തീര്‍ന്നു.
– ശ്രീ സത്യസായി ബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: