ജനങ്ങളോട് കൂടുതല്‍ അടുക്കുംതോറും അവര്‍ കൊട്ടിഘോഷിക്കാറുള്ള മതാസക്തി വെറും പൊള്ളയാണെന്ന് മനസ്സിലാക്കാം. പുറമെ കാണിക്കുന്ന നേരിയ ഇഷ്ടമല്ലാതെ മതത്തെപ്പറ്റി പ്രായോഗിക ചിന്തയോ ത്യാ ഗസന്നദ്ധതയോ അ വര്‍ക്കില്ല. അവരു ടെ ജീവിതത്തില്‍ മ തത്തെച്ചൊല്ലി യാ തൊരു മാറ്റവും വരുത്താന്‍ അവര്‍ തയ്യാറായിരുന്നില്ല. പലരുടെയും നാമമാത്രമായ സാര്‍വലൗകികത്വം യഥാര്‍ഥത്തില്‍ കുറഞ്ഞൊരു മര്യാദ, അല്പം സഹിഷ്ണുത, സ്വല്പം വിശാലമനോഭാവം, കുറച്ച് നന്മ, വാചാലമായ പ്രസംഗം എന്നിവയായിരുന്നുവെന്ന് സൂക്ഷ്മനിരീക്ഷണത്തില്‍ കാണാമായിരുന്നു. അവകൊണ്ടൊന്നും അന്തരാത്മാവിന് ചലനമുണ്ടാകുന്നില്ല. പ്രായോഗികവശം നോക്കുമ്പോള്‍ അവരുടെ സാര്‍വലൗകിക മനസ്ഥിതി നിഷേധകര്മം മാത്രമായിരുന്നു.
– മായി സ്വരൂപ മായി മാര്ക്കണ്ഡന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: