“സ്തംഭേ ഘട്ടയതോ ഹിരണ്യകശിപോഃ കര്‍ണൗ സമാചൂര്ണയ
ന്നാഘൂര്ണജ്ജഗദണ്ഡകുണ്ഡകുഹരോഘോരസ്തവാഭൂദ്രവഃ
ശ്രുത്വായം കില ദൈത്യരാജഹൃദയേ പൂര്‍വം കദാപ്യശ്രുതം
കമ്പഃ കശ്ചന സമ്പപാത ചലിതോപ്യം ഭോജഭൂര്വിഷ്ടരാത്
ദൈത്യേ ദിക്ഷു വിസൃഷ്ടചക്ഷുഷി മഹാസംരംഭിണി സ്തംഭതേഃ”
സ്തംഭത്തില്‍ ഇടിച്ച ഹിരണ്യകശിപുവിന്റെ കാതുകളെ പൊടിക്കുന്നതും ബ്രഹ്മാണ്ഡത്തെയാകെ ഇളക്കിമറിക്കുന്നതുമായി നിന്തിരുവടിയുടെ ഘോരമായ ശബ്ദമുണ്ടായി. മുമ്പൊരിക്കലും കേട്ടിട്ടില്ലാത്ത ആ ശബ്ദം കേട്ട് ദൈത്യരാജന്റെ ഹൃദയത്തിന് കഠിനമായ പ്രകമ്പനമുണ്ടായി. ബ്രഹ്മദേവനും തന്റെ ഇരിപ്പിടത്തില്‍ നിന്ന് ചലിച്ചുപോയി. ക്രുദ്ധനും പരിഭ്രാന്തനുമായ ദൈത്യന് എല്ലാ ദിക്കുകളിലേക്കും നോക്കവെ മനുഷ്യന്റെതും മൃഗത്തിന്റെതുമല്ലാത്ത നിന്തിരുവടിയുടെ രൂപം സ്തംഭത്തില്‍ നിന്നുണ്ടായി. ഭയപ്പെടുത്തുന്നതും അദ്ഭുതപ്പെടുത്തുന്നതുമായ ഇതെന്ത് എന്ന് അസുരന്റെ ചിത്തം പരിഭ്രാന്തമാകവെ നാലുപാടും പ്രകാശത്തോടെ വ്യാപിക്കുന്ന ഉഗ്രങ്ങളും വെളുത്തനിറമുള്ളവയുമായ രോമങ്ങള്‍ കൊണ്ടുവികസിക്കുന്ന ശരീരത്തോടെ നിന്തിരുവടി ജ്രംഭിച്ചു.
നാരായണീയം. ദശകം25 -ശ്ലോ.1 & 2) (തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: