തിരുവനന്തപുരം: ജന്മഭൂമിയുടെ ഒരു മാസം നീളുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. പുതിയ വരിക്കാരെ വാര്‍ഷിക വരിസംഖ്യാ പദ്ധതിയില്‍ ചേര്‍ക്കുന്ന പരിപാടിയുടെ തുടക്കം സംസ്ഥാന വ്യാപകമായി ഇന്നലെ നടന്നു. ജീവിതത്തിന്റെ വിവിധ തുറകളിലുള്ളവര്‍ വരിക്കാരായി. മുന്‍കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ ഉള്‍പ്പെടെ പ്രമുഖര്‍ വരിക്കാരെ ചേര്‍ക്കുവാന്‍ രംഗത്തിറങ്ങി.
തിരുവനന്തപുരത്തെ പ്രചാരണ പരിപാടികളുടെ തുടക്കം ചിന്മയാമിഷന് തിരുവനന്തപുരം ആചാര്യ സ്വാമിനി സംഹിതാനന്ദയില് നിന്നും വാര്‍ഷികവരി സ്വീകരിച്ചുകൊണ്ടായിരുന്നു. ചിന്മയാമിഷന് ചീഫ് സേവക് സുരേഷ് മോഹനും വാര്‍ഷിക വരിസംഖ്യ എടുത്തു. അമേരിക്കയിലെ മലയാളി സാംസ്കാരിക സംഘടനയായ നമം ഇരുപത്തഞ്ചു പത്രത്തിന്റെ വാര്‍ഷിക വരിസംഖ്യയാണ് എടുത്തത്. നമം പ്രസിഡന്റ് മാധവന് ബി. നായര്‍ ഒ. രാജഗോപാലിന് വരിസംഖ്യ കൈമാറി. തിരുവനന്തപുരം ആര്‍സിസിയില്‍ വിതരണം ചെയ്യാനാണ് നമം പത്രം സ്പോണ്സര് ചെയ്തത്.
കൊല്ലത്ത് താലൂക്ക് അടിസ്ഥാനത്തില്‍ പ്രചാരണ ചടങ്ങുകള്‍ നടന്നു. കൊട്ടാരക്കര ശ്രീധരന്‍നായരുടെ ഭാര്യ വിജയലക്ഷ്മിയില്‍ നിന്നും ബിജെപി താലൂക്ക് പ്രസിഡന്റ് വയയ്ക്കല്‍ സോമന് വരിസംഖ്യ ഏറ്റുവാങ്ങി. വ്യവസായി യു. രഞ്ജിത്ത് ആര്‍എസ്എസ് പുനലൂര്‍ സംഘചാലക് ആര് ദിവാകരനില്‍ നിന്നും വരിക്കാരനായി. ആലപ്പുഴയില്‍ ഹരിപ്പാട് ക്ഷേത്ര മേല്‍ശാന്തി രാമന് സനല്‍കുമാര്‍ വാര്‍ഷിക വരിയെടുത്തു. ഭാരതീയ വിചാരകേന്ദ്രം സംഘടനാ സെക്രട്ടറി കാ.ഭാ സുരേന്ദ്രന് വാര്‍ഷിക വരിസംഖ്യ കൈമാറി. മാവേലിക്കരയില്‍ ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
കോട്ടയത്ത് ആര്‍എസ്എസ് സഹപ്രാന്ത കാര്യവാഹ് അഡ്വ. ശങ്കര്‍റാം വിവിധ സ്ഥലങ്ങളില്‍ ജന്മഭൂമി വാര്‍ഷിക വരിസംഖ്യയില്‍ അംഗങ്ങളെ ചേര്‍ത്തു. കോഴിക്കോട് പട്ടയില്‍ പ്രഭാകരനില്‍ നിന്നും വരിസംഖ്യ സ്വീകരിച്ചുകൊണ്ട് വിദ്യാനികേതന്‍ കണ്‍വീനര്‍ പി. നന്ദന് ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: