ഹരിപ്പാട്: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്നും പഞ്ചവാദ്യകലാകാരനെ ജാതിയുടെ പേരില്‍ പുറത്താക്കിയ നടപടി നവോത്ഥാന മൂല്യങ്ങളെ പിന്നോട്ടടിക്കുന്നതാണെന്ന് ഭാരതീയ വിചാരകേന്ദ്രം ഓര്‍ഗനൈസിംഗ് സെക്രട്ടറി കാ.ഭാ.സുരേന്ദ്രന്.
പ്രപഞ്ചത്തിന്റെ താളം നെഞ്ചേറ്റിയവനാണ് കലാകാരന്. കലയെ ഈശ്വര പൂജയായാണ് ഭാരതീയര്‍ കണ്ടത്. കലാകാരനെ നിഷേധിക്കുയെന്നാല് ഈശ്വര നിഷേധമാണ്. ഇത്തരക്കാര്‍ ശ്രീകൃഷ്ണന്റെ പുല്ലാംകുഴലിനും അയിത്തം കല്‍പ്പിക്കുന്ന കാലം വിദൂരമല്ല.
ഗുരുവായൂരിലേതുള്പ്പെടെയുള്ള ക്ഷേത്രങ്ങള്‍ ഭരിക്കുന്നതും നിയമങ്ങള്‍ നിര്‍മ്മിക്കുന്നതും ഇടതു വലതു മുന്നണികളില്‍പ്പെട്ട പ്രതിനിധികളാണ്. അവര്‍ തന്നെ നിര്‍മ്മിച്ച നിയമത്തിനെതിരെ അവര്‍ തന്നെ സമരം നടത്തുന്നത് ജനങ്ങളെ വിഡ്ഡികളാക്കലാണ്. ഹൈന്ദവ ഏകീകരണത്തിന്റെ ഏറ്റവും നല്ല ഇടങ്ങളായ ക്ഷേത്രങ്ങളില്‍ പല സ്ഥലത്തും ഹൈന്ദവ താല്‍പ്പര്യങ്ങളല്ല സംരക്ഷിക്കപ്പെടുന്നത്. ജാതീയമായി ജനങ്ങളെ വിഘടിപ്പിക്കുവാന്‍ മാത്രമെ ഇത്തരം മാമൂലുകള്‍ ഉപകരിക്കൂ. കാലഹരണപ്പെട്ട ഇത്തരം അനാചാരങ്ങള്‍ കാലോചിതമായി പരിഷ്ക്കരിക്കേണ്ടതാണ്. സ്വയം നവീകരിച്ച് കാലത്തിനു മുന്നോട്ടു നടക്കുവാനുള്ള ആര്‍ജ്ജവവും പാരമ്പര്യമുള്ള സമൂഹമാണ് ഹൈന്ദവ സമൂഹമെന്ന് വിസ്മരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: