ചങ്ങനാശ്ശേരി: പിരിവിന് രസീത് ചോദിച്ച ഹൃദ്രോഗിയായ 67കാരനെ സി.പി.എം.നേതാക്കള്‍ മര്‍ദ്ദിച്ചതായി പരാതി.തൃക്കൊടിത്താനം പാടത്തുംകുഴി ഇണ്ടിപറമ്പില്‍ സെബാസ്റ്റ്യന്‍ ചാക്കോ(67)യ്ക്കാണ് മര്‍ദ്ദനമേറ്റത്. ഇദ്ദേഹത്തെ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചങ്ങനാശ്ശേരി ഡിവൈഎസ്പിയ്ക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തു.ഇദ്ദേഹം പിന്നീട് മുഖ്യമന്ത്രിയ്ക്കും പരാതി നല്‍കിയിട്ടുണ്ട്.
ഞായറാഴ്ച രാവിലെ 10മണിയോടെയാണ് സി.പി.എം പ്രാദേശിക നേതാക്കള്‍ സാമൂഹിക സേവന പരിപാടിയെന്ന പേരില്‍ പിരിവിനായി സെബാസ്റ്റ്യന്റെ വീട്ടില്‍ എത്തിയത്. സെബാസ്റ്റ്യന്‍ ആദ്യം നൂറ് രൂപ നല്കി. കൂടുതല്‍ തുക വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ 200 രൂപ നല്‍കിയശേഷം രസീത് ആവശ്യപ്പെട്ടപ്പോള്‍ അസഭ്യം പറഞ്ഞുകൊണ്ട് മര്‍ദ്ദിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.
തടസം പിടിക്കാന്‍ ചെന്ന സെബാസ്റ്റ്യന്റെ ഭാര്യയെയും അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തതായും പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: