പുറത്തു സിംഹത്തെപ്പോലെ, അകത്തു പുഷ്പംപോലെ, ഒരു സാധകന് അങ്ങനെയായിരിക്കണം. ഹൃദയം എപ്പോഴും വിടര്ന്നുനില്ക്കുന്ന ഒരു പുഷ്പംപോലെ ആയിരിക്കണം. ഹൃദയം എപ്പോഴും വാടാന്പാടില്ല. പക്ഷേ, പുറമെ സിംഹത്തെപ്പോലെ ശൗര്യവും വീര്യവും വേണം. ഉള്ളില്‍ പുഷ്പംപോലെ മൃദുലഭാവം. എങ്കിലേ, ലോകത്തെ നയിക്കാന്‍ പറ്റുകയുള്ളൂ. എന്നാല്‍ സാധനാഘട്ടത്തില് നമ്മള് വെറും ദാസാനുദാസരായിത്തീരണം. യാചകനെപ്പോലെ. യാചകന് ഒരിടത്തുചെന്നു ഭക്ഷണം കിട്ടിയില്ല. എങ്കിലും അവന് കോപിക്കാറില്ല. അവനൊന്നും കിട്ടിയില്ലെങ്കിലും ആരെന്തു പറഞ്ഞാലും ഒന്നും പറയാതെ തിരിച്ചുപോകുന്നു. സാധകനും ശരിക്കൊരു യാചകനായിട്ടു ഭാവിക്കണം. എങ്കിലേ, വളരുവാന്‍ പറ്റൂ.
– മാതാ അമൃതാനന്ദമയീദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: