മഹായാഗം തുടങ്ങുമ്പോഴേക്ക് യജ്ഞപുരുഷന്‍ ഒരു ബാലനായി യജ്ഞശാലയിലേക്ക് കടന്നുവന്നു. യജ്ഞ വേദിയില്‍ കടന്നുവരുന്നവര്‍ എന്തുചോദിച്ചാലും നല്‍കണം എന്നാണ് വിധി. ആ ബാലന് മഹാബലിയോട് മൂന്ന് അടി മണ്ണ് ചോദിക്കുന്നു. ഈ വന്നത് ആരാണെന്ന് മഹാബലിയുടെ ഗുരുവായ ശുക്രാചാര്യന് മനസ്സിലായി. വന്നതിന്റെ ഉദ്ദേശ്യവും മനസ്സിലായി. ശുക്രാചാര്യന് മഹാബലിയെ ഗുണദോഷിച്ചു. പക്ഷേ മഹാബലി പിന്മാറിയില്ല. താന്‍ വാഗ്ദാനം ചെയ്തതില്‍ നിന്നും ഒരിക്കലും പിന്മാറില്ലെന്ന് ഉറച്ചുനിന്നു. കൊടുക്കാന്‍ താന്‍ ആരാണ് എന്ന സത്യം മഹാബലി മറന്നു. ഭൂമിയുടെ നാഥന് താനാണെന്ന അഹങ്കാരത്തില്‍ മഹാബലി ആ ശക്തിയെ മറന്നു. ആചാര്യന്റെ വാക്ക് ധിക്കരിച്ചതോടെ ആചാര്യ ശാപത്തിനും പാത്രക്കാരനായി. അതും ഈശ്വരന്റെ ലീല തന്നെ. കാരണം പുണ്യക്ഷയം വരാതെ മഹാബലിയെ ആര്‍ക്കും ഒന്നും ചെയ്യാന്‍ പറ്റില്ല. ഈശന് പോലും! ആചാര്യ ശാപം വന്നതോടെ പുണ്യക്ഷയമായി. അതോടെ ഈശന് മഹാബലിയെ പാതാളത്തിലേക്ക് താഴ്ത്തി.
– തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: