കൊച്ചി: “ഒരു രാഷ്ട്രീയ പ്രവര്‍ത്തകനും ഇത്തരം അനുഭവം ഇനി ഉണ്ടാവരുത്. അടികിട്ടും എന്ന് അറിയാമായിരുന്നു. പക്ഷേ ഇത്രയും മൃഗീയമായ പീഡനം പ്രതീക്ഷിച്ചില്ല,” യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ശ്രീകാന്ത് ശ്രീധരന് മാധ്യമങ്ങളോട് പറഞ്ഞു. പാചകവാതക വിലവര്‍ധനവില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ വാഹനവ്യൂഹത്തിനുനേരെ കരിങ്കൊടിയുമായി പ്രതിഷേധിച്ചതിനാണ് ക്രൂരമര്‍ദ്ദനം. പോലീസ് വാഹനത്തില്‍ കയറ്റി സ്റ്റേഷനില്‍ കൊണ്ടുപോകുംവഴി അതിക്രൂരമായ പോലീസ്മുറ നടത്തി. തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ വെച്ച് ക്രൂരമര്‍ദ്ദനം അഴിച്ചുവിട്ടു. ജനനേന്ദ്രിയത്തില്‍ വരെ ബൂട്ടിട്ട് ചവിട്ടി പരിക്കേല്‍പ്പിച്ചു. അടിവയറ്റിനും വാരിയെല്ലിനുമാണ് ഏറ്റവുമധികം പരിക്കേറ്റത്. ജനനേന്ദ്രിയത്തിന് ക്ഷതം സംഭവിച്ചിട്ടുണ്ട്. കൈകള്‍ ഭിത്തിയില്‍ കൂട്ടിവെച്ച് മര്‍ദ്ദിച്ചു. വിരലുകള്‍ ഒടിക്കാന്‍ ശ്രമമുണ്ടായി, ശ്രീകാന്ത് പറഞ്ഞു.
പരിക്കേറ്റ യുവമോര്‍ച്ച ജില്ലാ പ്രസിഡന്റിനെ ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം ശോഭാ സുരേന്ദ്രന് ആശുപത്രിയില്‍ സന്ദര്‍ശിച്ചു. യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു, ജില്ലാ സെക്രട്ടറി എം.വി. അരുണ്‍ലാല്‍, ബിജെപി മണ്ഡലം പ്രസിഡന്റ് സുരേഷ്കുമാര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: