ആധ്യാത്മികതയുടെ വമ്പിച്ച വേലിയേറ്റം ഉണ്ടാകുന്നതിനുമുമ്പ്, ചെറിയ തോതിലുള്ള ആവിഷ്കാരങ്ങള്‍, ചുഴികളെന്നോണം, സമുദായത്തിലെവിടെയും കാണപ്പെടുന്നു. ആദ്യം അറിയപ്പെടാതെ, കാണപ്പെടാതെ, ഓര്ക്കപ്പെടാതെയാണ് ഇവയില്‍പ്പെട്ട ഒന്ന് ആവിര്‍ഭവിക്കുക. ക്രമേണ അതു വളര്‍ന്നു, മറ്റു ചെറുചുഴികളെയെല്ലാം വിഴുങ്ങി, ആത്മസാത്കരിച്ചു പെരുകുന്നു: വേലിയേറ്റത്തിലുള്ള ഒരു തിരപോലെ വളര്‍ന്നു, തടുക്കാനാകാത്ത ഊക്കോടു കൂടി, സമുദായത്തിന്റെമേല്‍ ചെന്നടിക്കുകയും ചെയ്യുന്നു. ഇതുപോലൊന്നാണ് നമ്മുടെ മുമ്പില്‍ സംഭവിച്ചുവരുന്നത്. കണ്ണുണ്ടെങ്കില്‍ നിങ്ങള്‍ക്കത് കാണാം. ഈ നാളിന്റെ ചിഹ്നങ്ങള്‍ കാണാത്തവന്, കുരുടന്, വെറും കുരുടന് തന്നെയാണ്. അതേ, ദരിദ്രരായ ബ്രാഹ്മണദമ്പതികളുടെ മകനായി, നിങ്ങളില്‍ മിക്കവര്‍ക്കും അജ്ഞാതമായ വിദൂരഗ്രാമത്തില്‍ പിറന്ന ഈ ബാലനെ, ശതകങ്ങളായി അവിശ്വാസികളുടെ ആരാധനാക്രമത്തെ ഘോരഘോരം എതിര്‍ത്തുപോന്നവരുടെ നാടുകളില്‍ ഇന്ന് വാസ്തവത്തില്‍ ആരാധിച്ചുവരുന്നു. ഇതാ രുടെ ശക്തിയാണ്? എന്റേതോ നിങ്ങളുടേതോ ആണോ? ഇവിടെ രാമകൃഷ്ണപരമഹംസരായി ആവിഷ്കരിക്കപ്പെട്ട ആ ശക്തിതന്നെ ഇത്.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: