തിരുവനന്തപുരം: സലീംരാജ് ഉള്‍പ്പെട്ട കടകംപള്ളി ഭൂമിയിടപാടുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി സംസ്ഥാന സര്‍ക്കാര്‍ കാറ്റില്‍ പറത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് ആരോപിച്ചു.
വിധി വന്ന് ഒരാഴ്ച കഴിഞ്ഞിട്ടും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇതേക്കുറിച്ച് മൗനം പാലിക്കുകയാണെന്നും അദ്ദേഹം പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ മൗനം ഭൂമി തട്ടിപ്പില്‍ പങ്കുണ്ടെന്നതിന്റെ തെളിവാണ്.
ഇല്ലാത്ത അധികാരമുപയോഗിച്ച് അനധികൃതവും ദുരൂഹവുമായ സാഹചര്യത്തിലാണ് അന്നത്തെ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ടി.ഒ.സൂരജ് ഭൂമിതട്ടിപ്പിന് അവസരമൊരുക്കിയതെന്ന് ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.
വിധി വന്ന് ഒരാഴ്ച്ച കഴിഞ്ഞിട്ടും ആരോപണ വിധേയനായ സൂരജിനെ മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നും വി.എസ് ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: