കോഴിക്കോട്: പ്രകൃതിയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സമാധാപരമായ ധര്‍മ്മസമരത്തില്‍ പങ്കെടുത്ത നിട്ടൂരിലെ അനൂപിനെ കല്ലെറിഞ്ഞും ബോംബെറിഞ്ഞും കൊലപ്പെടുത്തിയ സി.പി.എം മുതലാളിത്ത മാഫിയാ സംഘമായി മാറിയിരിക്കുകയാണെന്ന് ആര്.എസ്.എസ്. പ്രാന്തകാര്യവാഹ് പി. ഗോപാലന്കട്ടി മാസ്റ്റര്‍ പ്രസ്താവനയില്‍ പറഞ്ഞു. മാതാവിനെപോലെ നമ്മെ സഹായിക്കുകയും പരിചരിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന പ്രകൃതിയെ സംരക്ഷിക്കണമന്നാവശ്യപ്പെട്ടുള്ള സമരത്തില്‍ പങ്കെടുത്തതിന് ദരിദ്ര കുടുംബാംഗമായ അനൂപിനെ പാവപ്പെട്ടവരുടെ സംഘടനയെന്ന് സ്വയം അവകാശപ്പെടുന്ന മാര്‍ക്സിസ്റ്റുകാര്‍ എന്തിന് കല്ലെറിഞ്ഞ് കൊന്നുവെന്നത് ഏറെ ചിന്തനീയമാണ്. ക്വാറികളിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കുന്ന മുതലാളിമാര്‍ക്ക് അനുകൂലമായി പ്രവര്‍ത്തിച്ച് പാവപ്പെട്ടവരെ എറിഞ്ഞു കൊല്ലുന്ന കമ്യൂണിസം മുതലാളിത്തത്തിന്റെ സംരക്ഷക പടയാളികളായി മാറിയത് അങ്ങേയറ്റം അപഹാസ്യമാണ്.
പശ്ചിമഘട്ട സംരക്ഷണത്തിന് വേണ്ടിയും ജനജീവിതത്തിന്റെ അടിസ്ഥാന ഘടകങ്ങള്‍ സംരക്ഷിക്കുന്നതിനും വേണ്ടിയുള്ള പോരാട്ടത്തില്‍ ബലിദാനിയാകേണ്ടിവന്ന അനൂപ് സമൂഹജീവിതത്തില്‍ മതൃകയായിത്തീര്ന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: