ചങ്ങനാശ്ശേരി: നഗരത്തില്‍ രണ്ടു സ്ഥലത്ത് രണ്ടു കാറുകള്‍ കത്തിയനിലയില്‍ കാണപ്പെട്ടു. മുനിസിപ്പല്‍ ആര്‍ക്കേഡിനു സമീപം പച്ചക്കറി വ്യാപാരം നടത്തുന്ന അബ്ദുള്‍ റഹ്മാന്റെ മകന് റാഫിയുടെ കാറും സെന്റ് ആന്റസ് സ്കൂളിനു സമീപം പൊട്ടകുളം മാത്തുകുട്ടിയുടെ കാറുമാണ് കത്തിയനിലയില്‍ കാണപ്പെട്ടത്. റാഫിയുടെ കാര്‍ വീട്ടില്‍ ഇടാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ ഒന്നാം നമ്പര്‍ ബസ്സ്റ്റാന്റിനു പിന്നില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് ഇട്ടിരുന്നത്. മാത്തുകുട്ടിയുടെ കാര്‍ സ്വന്തം വീടിന്റെ പോര്‍ച്ചിലുമാണ് കിടന്നിരുന്നത്. ഇന്നലെ പുലര്‍ച്ചയാണ് ഇരുവരുടെയും വാഹനങ്ങള്‍ കത്തിയതെന്ന് കരുതുന്നു. പൊലിസ് അന്വേഷണമാരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: