പാലാ: മാധവ ഗാഡ്ഗില്‍, കസ്തൂരി രംഗന് റിപ്പോര്‍ട്ടുകള്‍ യഥാസമയം പഠിക്കാത്തതും ജനങ്ങളെ ബോധവത്കരിക്കാത്തതും മൂലം കര്‍ഷകരില്‍ ഉണ്ടായ ഭീതിയാണ് കൊട്ടിയൂരില്‍ സംഭവിച്ചതെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും ഗ്രീന്‍ ഇന്ത്യ ഫൗണ്ടേഷന് ചെയര്‍മാനുമായ ജോര്‍ജ്ജ് കുളങ്ങര പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. വസ്തുതകള്‍ ശരിയായി പഠിക്കാതെ സഭയും സമുദായങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും രംഗത്തുവന്നു. അവര്‍ക്കിടയില്‍ മാഫിയ സംഘങ്ങളും നുഴഞ്ഞുകയറി. പശ്ചിമഘട്ടത്തെ തലമുറകള്‍ക്കുവേണ്ടി സംരക്ഷിക്കാന്‍ പൊതുസമൂഹം മുന്നോട്ടുവരണം. കാളപെറ്റു എന്നു കേട്ട് കയറെടുത്ത അനുഭവമാണ് കുടിയേറ്റ മേഖലകളില്‍ സംഭവിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്നുണ്ടായ വീഴ്ച തിരുത്തണമെന്നും കൊട്ടിയൂരെ നിരപരാധികളെ പൊലീസ് വേട്ടയാടുന്നത് അവസാനിപ്പിക്കണണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ അനാസ്ഥയും പശ്ചിമഘട്ട നിവാസികളുടെ ഭീതിയുമാണ് കര്‍ഷക പ്രക്ഷോഭത്തിനിടയാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: