ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ച് ജനകീയ ഭരണം നിലവില്‍ വന്നതോടെ ചെറിയ നാട്ടു രാജ്യങ്ങള്‍ക്കുണ്ടായിരുന്ന ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കപ്പെട്ടു. ഒപ്പം പന്തളം രാജവംശത്തിലുള്ളവര്ക്കുണ്ടായിരുന്ന ആനുകൂല്യങ്ങളും. 1950 ല്‍ നിലവിലുള്ളവര്ക്കുമാത്രം അടുത്തൂണ്‍ നല്‍കിക്കൊണ്ട് പിന്തുടര്ച്ചക്കാരുടെ അവകാശങ്ങള്‍ തിരുകൊച്ചി സര്‍ക്കാര്‍ നിര്‍ത്തലാക്കി. തുടര്‍ന്ന് കൊച്ചുകോയിക്കലെ അംഗങ്ങള്‍ക്ക് 15 രൂപ 4 പൈസയും വലിയ കോയിക്കലെ അംഗങ്ങള്‍ക്ക് 11 രൂപ 45 പൈസയും അടുത്തൂണ്‍ അനുവദിച്ചു. കൊല്ലവര്‍ഷം 1092 ല്‍ രൂപീകരിക്കപ്പെട്ട കൊട്ടാര നിര്‍വാഹക സംഘമാണ് പന്തളം രാജവംശത്തിലെ കാര്യങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നത്. മൂപ്പില്മൂത്ത തമ്പുരാന് വലിയ തമ്പുരാനാകും. ചരിത്രപരമായ പ്രാധാന്യമുള്ളതും ഒട്ടനവധി ചരിത്രസംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചതുമായ പന്തളം കൊട്ടാരത്തിന്റെ പലഭാഗങ്ങളും ഇന്ന് ജീര്‍ണാവസ്ഥയിലാണ്. വളരെ പഴക്കമുണ്ടായിരുന്ന കൈപ്പുഴ മേലേടടത്ത് കോയിക്കല്‍ കൊട്ടാരം 1990 കളുടെ തുടക്കത്തില്‍ അഗ്നിബാധയില്‍ നശിച്ചു. കൈപ്പുഴയിലെ വടക്കേമുറി കൊട്ടാരവും തോന്നൂരിലെ നാലുകെട്ടുകൊട്ടരവുമാണ് ഇപ്പോഴുള്ളവയില്‍ പഴക്കമേറിയവ. വലിയ കോയിക്കല്‍ ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള നാലുകെട്ടു കൊട്ടാരം അയ്യപ്പസ്വാമിയുമായി നേരിട്ടുബന്ധമുള്ളതാണ്. ഇവിടുത്തെ ഓരോ മണ്‍തരിയിലും ഭഗവാന്റെ കാലടികള്‍ പതിഞ്ഞിട്ടുണ്ട്. അദ്ദേഹം ഓടിക്കളിച്ചുവളര്‍ന്ന മണ്ണാണ് ഇവിടുത്തേത്. ഇവിടുത്തെ പൂജാമുറിയില്‍ താളിയോലയിലെഴുതിയ അയ്യപ്പന്റെ ജാതകം, മറ്റനേകം ഗ്രന്ഥങ്ങള്‍ എന്നിവ ഇപ്പോഴും ഭദ്രമായും പവിത്രമായും സൂക്ഷിച്ചിരിക്കുന്നു.
വി. സജീവ് ശാസ്താരം
പ്രതികരിക്കാൻ ഇവിടെ എഴുതുക: