കോട്ടയം: നിര്‍ദ്ദിഷ്ഠ ആറന്മുള വിമാനത്താവളത്തിന്റെ ഇന്നത്തെ സംഘാടകര്‍ ലക്ഷ്യമിടുന്നത് സാമൂഹ്യതാല്പര്യമോ ജനനന്മയോ അല്ല. അന്താരാഷ്ട്ര മാഫിയസംഘങ്ങള്‍ക്ക് താവളം ഒരുക്കലാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി ബി. രാധാകൃഷ്ണമേനോന് ആരോപിച്ചു. റോബോര്‍ട്ട് വധേരയും മാഫിയതലവന്മാരും തമ്മിലുള്ള ബന്ധമാണ് പത്തനംതിട്ട എംപിയും ആറന്മുള എംഎല്‍എയും സ്വീകരിച്ചിട്ടുള്ള നിലപാടിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. എബ്രഹാം കലമണ്ണിലും കെജിഎസ് ഗ്രൂപ്പും തമ്മിലുള്ള തര്‍ക്കത്തില്‍ വിവാദ കഥാപാത്രം സരിത ഇടപെടാന്‍ ശ്രമിച്ചതും ഈ മാഫിയാ താല്പര്യങ്ങള് മുന്‍ നിര്‍ത്തിയായിരുന്നു. ഇപ്പോഴത്തെ വിമാനത്താവള കമ്പിനികള്‍ക്കെതിരെ ആദ്യകാല വിമാനത്താവള സംഘാടകന്‍ എബ്രഹാം കലമണ്ണില്‍ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങള്‍ സംബന്ധിച്ചും വിമാനത്താവളവുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ള പണമിടപാടുകള്‍ സംബന്ധിച്ചും സമഗ്ര അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: