Monday, May 12, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അനധികൃത ക്വാറികള്‍ ഇരുനൂറിലേറെ

Janmabhumi Online by Janmabhumi Online
Nov 23, 2013, 09:21 pm IST
in Kasargod
FacebookTwitterWhatsAppTelegramLinkedinEmail

കാസര്‍കോട്‌: നിയമ സംവിധാനങ്ങളെ വെല്ലുവിളിച്ച്‌ ജില്ലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നത്‌ ഇരുന്നൂറിലേറെ കരിങ്കല്‍ ക്വാറികള്‍. സ്ഫോടനം നടത്തുന്നതിനുള്ള എക്സ്പ്ളോസീവ്‌ ലൈസന്‍സ്‌ ഉള്ളത്‌ ഏഴ്‌ ക്വാറികള്‍ക്ക്‌ മാത്രമാണെന്ന്‌ വിവരാവകാശ രേഖ വ്യക്തമാക്കുന്നു. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പെട്രോളിയം ആണ്റ്റ്‌ എക്സ്പ്ളോസീവ്‌ സേഫ്റ്റി ഓര്‍ഗനൈസേഷന്‍ (പിഇഎസ്‌ഒ) ആണ്‌ ലൈസന്‍സ്‌ നല്‍കേണ്ടത്‌. ജില്ലാ പരിസ്ഥിതി സമിതി ജോ.സെക്രട്ടറി പി.കൃഷ്ണന്‌ ലഭിച്ച വിവരാവകാശ രേഖയിലാണ്‌ ഈ മറുപടിയുള്ളത്‌. സെബാസ്റ്റ്യന്‍ ജോര്‍ജ്‌ (കള്ളാര്‍ വില്ലേജ്‌), എ.എ.ജോണി (ബേളൂറ്‍ വില്ലേജ്‌), കെ.ജെ.വിന്‍സണ്റ്റ്‌ (ബളാല്‍ വില്ലേജ്‌), സി.നാരായണന്‍ (പരപ്പ വില്ലേജ്‌), വി.വി.സത്യന്‍ (കിനാനൂറ്‍ വില്ലേജ്‌), മുഹമ്മദ്‌ ഇഖ്ബാല്‍ (മാലോം വില്ലേജ്‌) എന്നിവര്‍ മാത്രമാണ്‌ എക്സ്പ്ളോസീവ്‌ ലൈസന്‍സോടുകൂടി പ്രവര്‍ത്തിക്കുന്നത്‌. പരപ്പയിലെ വി.വി.മനോജന്‍ എന്നയാള്‍ക്ക്‌ ലൈസന്‍സ്‌ ഉണ്ടെങ്കിലും ക്വാറി പ്രവര്‍ത്തിക്കുന്നില്ല. ഇതിനുപുറമെ തലയടുക്കത്ത്‌ കളിമണ്‍ ഖനനം നടത്തുന്ന പൊതുമേഖലാ സ്ഥാപനമായ കേരള ക്ളേസ്‌ ആണ്റ്റ്‌ സിറാമിക്സ്‌ പ്രോഡക്ട്‌ ലിമിറ്റഡിനും ലൈസന്‍സ്‌ ഉണ്ട്‌. ജിയോളജി വകുപ്പിണ്റ്റെ പ്രാഥമിക അനുമതി ലഭിച്ച ക്വാറികള്‍ പോലും ജില്ലയില്‍ ൧൧൩ എണ്ണം മാത്രമാണ്‌. ഇതില്‍ തന്നെ ഗ്രാമപഞ്ചായത്തിണ്റ്റെ അനുമതിയുള്ളത്‌ പത്തില്‍ താഴെയും. ഗ്രാമപഞ്ചായത്തിണ്റ്റെ ഡെയിഞ്ചറസ്‌ ആണ്റ്റ്‌ ഒഫന്‍സീവ്‌ ട്രേഡ്‌ സര്‍ട്ടിഫിക്കറ്റില്ലാതെ ക്വാറികള്‍ പ്രവര്‍ത്തിക്കരുതെന്ന നിയമം ലംഘിച്ചാണ്‌ ൯൫ ശതമാനം ക്വാറികളുടേയും പ്രവര്‍ത്തനം. ഇത്‌ സംബന്ധിച്ച്‌ ൨൦൧൨ ഏപ്രിലില്‍ എഡിഎം എച്ച്‌.ദിനേശണ്റ്റെ അധ്യക്ഷതയില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന്‌ കര്‍ശന നടപടികളെടുക്കുമെന്ന്‌ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ രേഖാമൂലം പരാതിപ്പെട്ടാല്‍ പോലും നടപടികള്‍ക്ക്‌ ജില്ലാ ഭരണകൂടം മടിക്കുകയാണ്‌.

അനധികൃത ക്വാറികളുണ്ടെന്ന്‌ പഞ്ചായത്തുകള്‍

കാസര്‍കോട്‌: അനധികൃത ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന്‌ പഞ്ചായത്തുകള്‍ തന്നെ വ്യക്തമാക്കുന്നു. ജില്ലാ പരിസ്ഥിതി സമിതിയുടെ വിവരാവകാശ അപേക്ഷയ്‌ക്ക്‌ കോടോംബേളൂറ്‍ ഗ്രാമപഞ്ചായത്ത്‌ നല്‍കിയ മറുപടിയില്‍ ഇരുപത്‌ അനധികൃത ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതായാണ്‌ വ്യക്തമാക്കിയിരിക്കുന്നത്‌. ഇതില്‍ മൂന്ന്‌ പേരുടെ മരണത്തിനിടയാക്കിയ അപകടത്തെ തുടര്‍ന്ന്‌ ൨൦൧൧ല്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ട കോളിയാര്‍ പനയാര്‍ കുന്നിലുള്ള ക്വാറിയും ഉള്‍പ്പെടും. കോടോംബേളൂരില്‍ ഒന്‍പത്‌ ക്രഷറുകളും പ്രവര്‍ത്തിക്കുന്നുണ്ട്‌. ബളാല്‍ പഞ്ചായത്തിലെ ആറ്‌ ക്വാറികളില്‍ ഒന്നിന്‌ മാത്രമാണ്‌ ലൈസന്‍സ്‌. പനത്തടി പഞ്ചായത്തില്‍ നാലും കള്ളാര്‍ പഞ്ചായത്തില്‍ അഞ്ചും ബേഡഡുക്ക പഞ്ചായത്തില്‍ ൨൧ഉം കുറ്റിക്കോല്‍ പഞ്ചായത്തില്‍ രണ്ടും ക്വാറികള്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്‌. കിനാനൂര്‍-കരിന്തളം പഞ്ചായത്തില്‍ ആര്‍ക്കും ലൈസന്‍സ്‌ നല്‍കിയിട്ടില്ലെന്നായിരുന്നു മറുപടി. ഇവിടെ പത്തിലധികം ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതായാണ്‌ പ്രാഥമിക നിഗമനം. അഞ്ച്‌ ക്രഷറുകള്‍ പ്രവര്‍ത്തിക്കുന്നതായി പഞ്ചായത്ത്‌ വ്യക്തമാക്കിയിട്ടുണ്ട്‌. വെസ്റ്റ്‌ എളേരി, കയ്യൂര്‍-ചീമേനി പഞ്ചായത്തുകള്‍ വ്യക്തമായ വിവരം നല്‍കാന്‍ തയ്യാറായില്ല. ഭീമനടി വെസ്റ്റ്‌ എളേരി വില്ലേജുകളിലായി ൧൧ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നു. കയ്യൂറ്‍ ചീമേനി പഞ്ചായത്തില്‍ ചെറുവപ്പാടി, ഞണ്ടാടി സ്ഥലങ്ങളിലെ വന്‍കിട ക്വാറികള്‍ ഉള്‍പ്പെടെ ചീമേനി വില്ലേജില്‍ എട്ടും കയ്യൂരില്‍ രണ്ടും തിമിരിയില്‍ മൂന്നും അനധികൃത ക്വാറികള്‍ പ്രവര്‍ത്തിക്കുന്നു. ജനകീയ സമരം മൂലം അടച്ചുപൂട്ടേണ്ടി വന്ന പോത്താംകണ്ടത്തെ ക്വാറിക്ക്‌ മാത്രമാണ്‌ ലൈസന്‍സ്‌ ഉള്ളത്‌.

പാരിസ്ഥിതിക, സാമൂഹിക ദുരന്തം വലുത്‌

കാസര്‍കോട്‌: നിയന്ത്രണമില്ലാതെ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ വരുത്തിവെക്കുന്ന പാരിസ്ഥിതിക സാമൂഹ്യ പ്രത്യാഘാതം ഏറെയെന്ന്‌ പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണിക്കാണിക്കുന്നു. ഭൂരിഭാഗം ക്വാറികളും പശ്ചിമഘട്ട മലനിരകളിലാണെന്നത്‌ ദുരന്തത്തിണ്റ്റെ തീവ്രത വര്‍ദ്ധിപ്പിക്കുന്നു. ബളാലിലെ മുത്തപ്പന്‍ മലയിലും കോടോംബേളൂരിലെ കോളിയാര്‍ മലയിലും നൂറിലധികം ഏക്കര്‍ ഭൂമി ക്വാറി മാഫിയകളുടെ കയ്യിലാണ്‌. കോളിയാറിലെ പനയാര്‍ക്കുന്ന്‌ മല തീരെ ഇല്ലാതായി. ക്വാറികള്‍ക്ക്‌ ചുറ്റും താമസിക്കുന്ന ജനങ്ങള്‍ കടുത്ത ദുരിതം അനുഭവിക്കുന്നു. ബളാല്‍ പഞ്ചായത്തിലെ മുത്തപ്പന്‍ മലയില്‍ അനധികൃത ക്വാറികളുടെ പ്രവര്‍ത്തനം ആരംഭിച്ചശേഷം എഴുപതിലധികം തെങ്ങുകള്‍ ഉണങ്ങുകയും കാര്‍ഷിക വിളകള്‍ കുറയുകയും ചെയ്തു. സ്ഫോടക വസ്തുക്കള്‍ കലര്‍ന്ന്‌ കിണറുകളിലെ വെള്ളം കറുപ്പ്‌ നിറമാണ്‌. ഭൂമി കുലുങ്ങുന്ന കനത്ത സ്ഫോടനത്തില്‍ സമീപപ്രദേശത്തെ വീടുകള്‍ക്ക്‌ വിള്ളല്‍ സംഭവിച്ചിട്ടുണ്ട്‌. കരിങ്കല്‍പ്പൊടിയും വിഷപ്പുകയും നിറയുന്ന അന്തരീക്ഷവും. വേനലെത്തുന്നതിനുമുമ്പ്‌ തന്നെ ഇവിടങ്ങളില്‍ കടുത്ത വരള്‍ച്ച അനുഭവപ്പെടുന്നു. കിണറുകളും നീര്‍ച്ചാലുകളും വറ്റിവരളുന്നു. കടുത്ത മനുഷ്യാവകാശ ലംഘനം നടക്കുന്ന ഇവിടെ പ്രതികരിക്കുന്നതിനുപോലും ജനങ്ങള്‍ ഭയക്കുകയാണ്‌. പണവും സ്വാധീനവും ആള്‍ബലമുള്ള ക്വാറി മാഫിയകള്‍ സമാന്തര ഭരണമാണ്‌ നടത്തുന്നത്‌. പരിപാടികള്‍ക്കും മറ്റും സംഭാവന നല്‍കി രാഷ്‌ട്രീയ പാര്‍ട്ടികളെ കയ്യിലെടുക്കുന്നു. നടപടിയെടുക്കേണ്ട അധികൃതരാകട്ടെ കണ്ടില്ലെന്ന്‌ നടിക്കുകയാണ്‌.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആര്‍എസ്എസ് കോതമംഗലം ഖണ്ഡ് കാര്യാലയം അഖില ഭാരതീയ കുടുംബപ്രബോധന്‍ സംയോജക് പ്രൊഫ. രവീന്ദ്ര ജോഷി ഉദ്ഘാടനം ചെയ്യുന്നു. ഖണ്ഡ് സംഘചാലക് ഇ.എന്‍. നാരായണന്‍, മൂവാറ്റുപുഴ സംഘ ജില്ല സംഘചാലക് ഇ.വി. നാരായണന്‍, വി. വിശ്വരാജ് എന്നിവര്‍ സമീപം
Kerala

കുടുംബ സങ്കല്‍പ്പത്തിലാണ് ഭാരത സംസ്‌കൃതിയുടെ നിലനില്‍പ്പ്: പ്രൊഫ.രവീന്ദ്ര ജോഷി

കേണല്‍ സോഫിയ ഖുറേഷിയും വിംഗ് കമാന്‍ഡര്‍ വ്യോമിക സിങ്ങും
India

വ്യോമിക സിങ്ങിന്റേയും സോഫിയ ഖുറേഷിയുടെയും പേരില്‍ വ്യാജ എക്‌സ് അക്കൗണ്ടുകള്‍

ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയുടെ പതാക,  വേള്‍ഡ് ബലൂച് വിമന്‍സ് ഫോറം പ്രസിഡന്റ് പ്രൊഫ. നൈല ഖാദ്രി ബലോച്
Article

മലയാളിയുടെയും സ്വപ്നമല്ലേ ബലൂചിന്റെ സ്വാതന്ത്ര്യം?

Main Article

ആണവോര്‍ജ്ജവും വികസിത ഭാരതവും

Editorial

പാകിസ്ഥാന്‍ അക്രമികളുടെ ആള്‍ക്കൂട്ടം

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞത്ത് തുരങ്കപാത പുരോഗമിക്കുന്നു: എസ്. അനന്തരാമന്‍

തിരുവനന്തപുരം വിമാനത്താവളത്തില്‍ സീ എയര്‍ കാര്‍ഗോ പദ്ധതി: രാഹുല്‍ ഭട്‌കോട്ടി

നടപ്പാതകളില്ലാത്തത് അപകടങ്ങള്‍ കൂട്ടും: വി.എസ്. സഞ്ജയ്കുമാര്‍

ആ ഓട്ടോഗ്രാഫ് ഇനിയും കിട്ടിയില്ല

വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട സെമിനാറില്‍ സോഹന്‍ റോയ് സംസാരിക്കുന്നു. കിഷോര്‍കുമാര്‍ സമീപം

വിഴിഞ്ഞം വരയ്‌ക്കുന്ന സാമ്പത്തിക ഭൂപടം; നമുക്കൊരുമിച്ച് ഈ തുറമുഖത്തെ ലോകോത്തരമാക്കാം: സോഹന്‍ റോയ്

വിഴിഞ്ഞം തുറമുഖം തലസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റും: പ്രദീപ് ജയരാമന്‍

ജന്മഭൂമി സുവര്‍ണജൂബിലി യുടെ ഭാഗമായി പൂജപ്പുരയില്‍ സംഘടിപ്പിച്ച പ്രദര്‍ശിനിയില്‍ നിന്ന്‌

ജന്മഭൂമി സുവര്‍ണജയന്തി: മികച്ച പവലിയനുകള്‍; ഓവറോള്‍ പെര്‍ഫോമന്‍സ് റെയില്‍വേയ്‌ക്ക്

ജന്മഭൂമി സുവര്‍ണ ജൂബിലി ആഘോഷം: ‘വിജയത്തില്‍ എല്ലാവര്‍ക്കും നന്ദി’

ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍ സംസാരിക്കുന്നു

ജന്മഭൂമി സുവര്‍ണ ജൂബിലി ആഘോഷം: ‘ജനകീയ വിഷയങ്ങള്‍ ഒരുവേദിയില്‍’

ലോകാഃ സമസ്താ സുഖിനോ ഭവന്തു....  ജന്മഭൂമി ലെജന്റ് ഓഫ് കേരള പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം പദ്മഭൂഷണ്‍ കെ.എസ്. ചിത്ര സദസ്സിനെ അഭിവാദ്യം ചെയ്യുന്നു

ജന്മഭൂമി സുവര്‍ണജൂബിലി: സാനന്ദം സംതൃപ്തം…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies