ശബരിമല യാത്രയ്ക്കൊരുങ്ങുന്ന ഭക്തന് സകലചരാചരങ്ങളും പ്രപഞ്ചമാകെയും അയ്യപ്പനായിരിക്കണം. ശബരിമലവ്രതത്തിന്റെ അന്തഃസത്തയും ലക്ഷ്യവും അതുതന്നെയായിരിക്കണം. വ്രതശുദ്ധിയും മണ്ഡലക്കാല ആചരണവും അഹിംസയിലൂന്നിയതാണ്. ശബരിമലദര്‍ശനം നടത്തി തിരിച്ചെത്തി മാലയൂരിക്കഴിഞ്ഞാലും പ്രപഞ്ചത്തെ, അവനവന് ചുറ്റുമുള്ള ചരാചരങ്ങളില്‍ സമദൃക്കായിരിക്കണം യഥാര്‍ഥ ഭക്തന്. ന്യായമായ കര്‍മങ്ങളിലേര്‍പ്പെടുക, അമിതാസക്തി അതെന്തിനോടായാല്പ്പോലും ഉപേക്ഷിക്കുക, അബലരെ പ്രത്യേകിച്ച് സ്ത്രീകള്‍, ബാലര്‍, തന്നെക്കാള്‍ ശേഷികുറഞ്ഞവര്‍ എന്നിവരെ മനസ്സാ വാചാ കര്‍മണാ ഉപദ്രവിക്കാതിരിക്കുക എന്നീ നിഷ്ഠകളിലുറച്ചതായിരിക്കണം യഥാര്‍ഥ അയ്യപ്പഭക്തന്റെ ജീവിതം. ഭൂമിയിലെ മഹാദാനമായ അന്നദാനം യഥാശക്തി മനുഷ്യര്‍ക്കും മറ്റുചരാചരങ്ങള്ക്കും ചെയ്യുക. നാം കാണുന്ന സര്‍വ ദേവതാ സ്വരൂപവും ഭഗവാന് ഹരിഹരപുത്രനാകുന്ന അദ്വൈതബ്രഹ്മമെന്ന് ഉറച്ച് തന്റെ ജീവനും അയ്യപ്പനും ഒന്നാണെന്ന് ധ്യാനിക്കുന്നശ്ലോകമാണ് താഴെച്ചേര്‍ക്കുന്നത്.
ബ്രഹ്മാനാം ശൂലപാണിം ഹരിഹരപതിം
ഭാസ്കരം സ്കന്ദമിന്ദും
വിഷ്ണും വഹ്നിം ധനേശം വരുന്നമവിയമം
ധര്മ്മമാര്യാന് ഫണീന്ദ്രാന്
ദേവാന് ദേവീസമേതാന്‍ ഗ്രഹമുനി പിതൃ ഗോ
പക്ഷി നക്ഷത്രയക്ഷാന്‍
ത്രൈലോക്യസ്ഥാന് സമസ്കാന് പരിഹാരതനയോ
സര്വത്രത്യൈ നകാമി
– വി. സജീവ് ശാസ്താരം
പ്രതികരിക്കാൻ ഇവിടെ എഴുതുക: