തിരുവനന്തപുരം: ഇടതുമുന്നണിയുമായുള്ള സഖ്യസാധ്യത തള്ളാതെ മന്ത്രി കെ എം മാണി. എല്‍ഡിഎഫുമായി സഹകരിക്കുമോ എന്ന ചോദ്യത്തിന് ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ ജാതകം നോക്കേണ്ടെന്നായിരുന്നു മാണിയുടെ മറുപടി. സിപിഎം പാലക്കാട് പ്ലീനത്തില്‍ സാമ്പത്തിക സെമിനാറില്‍ പങ്കെടുക്കുമെന്നും മാണി പറഞ്ഞു. കസ്തൂരി രംഗന് റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരായ എല്‍ഡിഎഫ് സമരത്തില്‍ സഹകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇടത് നേതാക്കള്‍ തന്നെ പ്രശംസിക്കുകയല്ല, ശരിയായ കാര്യങ്ങളാണ് പറയുന്നതെന്നും മാണി പറഞ്ഞു. സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് പല വേദികളിലും മുഖ്യമന്ത്രിയെ വിമര്‍ശിച്ചും മാണിയെ പ്രശംസിച്ചും പ്രസംഗിച്ചിരുന്നു. കസ്തൂരി രംഗന് റിപ്പോര്‍ട്ട് നടപ്പിലാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ഉത്കണ്ഠാജനകമാണെന്ന് മാണി വ്യക്തമാക്കി.
അന്തിമ തീരുമാനമെടുക്കും മുമ്പ് സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിക്കണമായിരുന്നു. കേരളത്തില്‍ 123 പഞ്ചായത്തുകളെയാണ് പരിസ്ഥിതി ദുര്‍ബല പ്രദേശമായി പ്രഖ്യാപിച്ചത്. ജനവാസ കേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും ഇത് ബുദ്ധിമുട്ടിക്കുക. തീരുമാനം പുനപരിശോധിക്കമമെന്നും കെ എം മാണി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: