എരുമേലി: ശബരിമല തീര്ത്ഥാടകര്വര്ഷങ്ങള്ക്കുമുമ്പ് പരമ്പരാഗത കാനനപാതയായി ഉപയോഗിച്ചിരുന്ന അയ്യപ്പന്‍താര റോഡ് കയ്യേറ്റവുമായി ബന്ധപ്പെട്ട് ആര്‍ഡിഒയുടെ നിര്‍ദ്ദേശപ്രകാരം തഹസീല്‍ദാറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി.
വര്‍ഷങ്ങള്‍ക്കുമുമ്പ് തീര്‍ത്ഥാടകര്‍ ഉപയോഗിച്ചിരുന്ന കാനനപാത പുതിയ റോഡ് വന്നതോടെ അവഗണിച്ചതിന്റെ മറവിലാണ് സ്വകാര്യവ്യക്തികളും എസ്റ്റേറ്റ്കാരും തന്ത്രപരമായി കയ്യേറി കൃഷിയിറക്കിയിരിക്കുന്നത്. എരുമേലി കൊച്ചമ്പലം മുതല്‍ നേര്‍ച്ചപ്പാറ- പേരൂര്‍ത്തോട് വരെ റോഡ് ഉണ്ടായിരുന്നതായും പാതയുടെ പകുതിയിലധികം വരുന്ന സ്ഥലങ്ങള്‍ കയ്യേറിയിട്ടുണ്ടെന്നും നേരത്തെ സംഘം കണ്ടെത്തിയിരുന്നു.
ശബരിമല തീര്‍ത്ഥാടകര്‍ പരമ്പരാഗത കാനനപാതയായി ഉപയോഗിച്ചിരുന്ന അയ്യപ്പന്‍താര റോഡ് തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രതിഷേധ മാര്‍ച്ച് നടത്തിയതിനെത്തുടര്‍ന്നാണ് സംഭവം പുറത്താകുന്നത്. അഞ്ചുമീറ്റര്‍ വീതിയില്‍ 1500 മീറ്ററിലധികം ദൂരത്തുള്ള സ്ഥലമാണ് കയ്യേറ്റക്കാര്‍ തിരികെ നല്കാന് തയ്യാറായിട്ടും തിരിച്ചുപിടിക്കാന്‍ അധികൃതര്‍ മടിക്കുന്നത്.
തീര്‍ത്ഥാടകരുടെ കാനനപാത തിരിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് അഖിലഭാരത അയ്യപ്പസേവാസംഘവും പരാതി നല്‍കിയിരുന്നു. പരാതികളുടെ അടിസ്ഥാനത്തില്‍ ഇന്നലെ റവന്യൂവകുപ്പ് സ്ഥലം സന്ദര്‍ശിച്ച് പ്രാഥമികമായി വഴി അളന്നു തിരിച്ചു. എന്നാല്‍ അയ്യപ്പന് താര റോഡ് കയ്യേറിയവര്‍ സ്ഥലം മുഴുവനും തിരിച്ചുനല്‍കുമെന്ന് സമ്മതിച്ചു. എന്നാല്‍ കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള കടുക്കപള്ളി എസ്റ്റേറ്റുകാര്‍ മാത്രം ഭൂമി വിട്ടുതരില്ലെന്ന് കഴിഞ്ഞദിവസം നടന്ന ചര്‍ച്ചയില്‍ വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്നലെ വീണ്ടും സ്ഥലം സന്ദര്‍ശിച്ച് അളന്ന് റിപ്പോര്‍ട്ട് നല്കാന് ആര്‍ഡിഒ തഹസീല്‍ദാറോട് ആവശ്യപ്പെട്ടത്.
ഇന്നലെ നടന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വരുന്ന 13ന് വീണ്ടും ഇതുമായി ബന്ധപ്പെട്ടവരുടെ ചര്ച്ചകള്നടത്തുമെന്ന് ആര്‍ഡിഒ പറഞ്ഞു.നേര്‍ച്ചപ്പാറയില്‍ സ്ഥലം സന്ദര്‍ശിക്കാനെത്തിയ കാഞ്ഞിരപ്പള്ളി തഹസീല്‍ദാര്‍ ജോസ് സെബാസ്റ്റ്യന്‍, ഡെപ്യൂട്ടി തഹസീല്‍ദാര്‍ സുരേന്ദ്രന്, എരുമേലി വില്ലേജ് ഓഫീസര്‍ യാസിന്ഖാന്, വില്ലേജ് സ്പെഷ്യല്‍ ഓഫീസര്‍ അനില്‍, ബിജെപി നേതാക്കളായ വി.സി.അജി, കെ.ആര്.സോജി, സേവാസംഘം ശാഖാ പ്രസിഡന്റ് അനിയന് എരുമേലി എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.അയ്യപ്പന്‍താര റോഡ് കയ്യേറ്റം
പ്രതികരിക്കാൻ ഇവിടെ എഴുതുക: