ദേവത്വമെല്ലാം ആ വിധമാണ്. ആ സ്ഥാനങ്ങളില്‍ അനേകം ലക്ഷം ജീവന്മാര് ഓരോരുത്തരായി കയറിയിറങ്ങി പിന്നെയും ഭൂമിയില്‍ വന്നു മനുഷ്യരായി ജനിക്കുന്നു. പരോപകാരാദി പിന്നെയും ഭൂമിയില്‍ വന്നു മനുഷ്യരായി ജനിക്കുന്നു. പരോപകാരാദി സത്കര്‍മ്മങ്ങള്‍ ചെയ്ത് അതിന് പ്രതിഫലം വേണെമെന്നും സ്വര്‍ഗത്തില്‍ പോകണമെന്നും ആഗ്രഹിക്കുന്നവര്‍ക്ക് അതുണ്ടാകണമല്ലോ. അങ്ങനെ ചിലരാണ് ദേവന്മാരാകുന്നത്. അത് മുക്തിയല്ല; മുക്തി പ്രതിഫലേച്ഛയിന്മേല് കൈവരുന്നതല്ല. മനുഷ്യന് ആഗ്രഹിക്കുന്നതെന്തും ഈശ്വരന് കൊടുക്കും. ശക്തി വേണം, കീര്‍ത്തി വേണം, സ്വര്‍ഗസുഖം വേണം എന്നെല്ലാം മനുഷ്യന് ആഗ്രഹിക്കുന്നു. അതെല്ലാം അവര്‍ക്ക് ലഭിക്കയും ചെയ്യുന്നു. പക്ഷേ ഒരു കര്‍മഫലവും ശാശ്വതമല്ല. അതു കാലംകൊണ്ട് ക്ഷയിക്കും. കാലം കാല്പാവധിയാവും. എങ്കിലും അറുതിയില്‍ ഫലത്തിനും അറുതി വരും. അപ്പോള്‍ ദേവന്മാരും ഇറങ്ങിവന്നു മനുഷ്യരാകും; അവര്‍ക്കും മുക്തന്മാരാകുവാന് ഒരവസരമുണ്ടാകണം.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: