കോഴിക്കോട്: ജാള്യത മറച്ചുവെക്കുന്നതിനായി സിബിഐ അന്വേഷണവാദവുമായി എസ്ഡിപിഐ രംഗത്ത്. സംസ്ഥാന ഇന്റലിജന്‍സ് മേധാവി ടി.പി സെന്‍കുമാര്‍ ജാതി തിരുത്തിയെന്നാരോപിച്ചുകൊണ്ട് സംസ്ഥാന വ്യാപകമായി എസ്ഡിപിഐ പോസ്റ്റര്‍ പ്രചാരണം നടത്തിയിരുന്നു.
സെന്‍കുമാര്‍ ജാതി തിരുത്തി ആനുകൂല്യം നേടിയെന്ന് ഒരു മലയാള ദിനപത്രത്തില്‍ വന്ന വാര്‍ത്തയെ കൂട്ടുപിടിച്ചായിരുന്നു എസ്ഡിപിഐയുടെ കോലാഹലം. എന്നാല്‍ വാര്‍ത്ത തെറ്റാണെന്നും സെന്‍കുമാറിനും കുടുംബത്തിനും ഒപ്പം വായനക്കാര്ക്കുമുണ്ടായ വിഷമത്തില്‍ ഖേദിക്കുന്നുവെന്നും പറഞ്ഞ് പത്രം പിന്‍വാങ്ങിയിട്ടും അതില്‍ തൂങ്ങിപ്പിടിച്ച് നില്ക്കുന്ന എസ്ഡിപിഐ ഇക്കാര്യത്തില്‍ സിബിഐ അന്വേഷിക്കണമെന്നാണ് ആവശ്യപ്പെടുന്നത്.
മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും പ്രസ്താവനകൊണ്ട് മാത്രം സെന്‍കുമാറിന്റെ നിരപരാധിത്വം വെളിപ്പെടില്ലെന്ന് വിലപിക്കുന്ന എസ്ഡിപിഐ സിബിഐ അന്വേഷണം വേണമെന്ന കാര്യത്തില്‍ ഉറച്ചു നില്‍ക്കുമെന്നും പറഞ്ഞു. കാലിക്കറ്റ് പ്രസ്സ്ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തിലാണ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ നാസറുദ്ദീന്‍ എളമരവും എം.കെ. മനോജ്കുമാറും സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: