ജീവിതമൂല്യങ്ങളേയും പ്രയോജനങ്ങളേയും മനസ്സിലാക്കാനും വിലയിരുത്താനുമായി പൗരാണികകാലത്ത് ഋഷിമാര്‍ ജീവിതവുമായി മല്പിടുത്തം നടത്തിയപ്പോള്‍ ജീവിതമെന്നത് കേവലം അനുഭവങ്ങളുടെ ഒരു സംഘാതമാണെന്ന് അവര്‍ കണ്ടെത്തി. അനുഭവമെന്ന ആ ഒന്നിന്റെ പ്രവര്‍ത്തനത്തേയും ഉള്ളടക്കത്തേയും അപഗ്രഥനം ചെയ്തപ്പോള്‍ അവര്‍ക്ക് കാണാന്‍ കഴിഞ്ഞു, അനുഭവമെന്നതുണ്ടാവണമെങ്കില് അനുഭോക്താവും അനുഭോജ്യവസ്തുവും അനുഭവിക്കലും കൂടാതെ നിവൃത്തിയില്ലെന്ന്. ആധുനിക ശാസ്ത്രജ്ഞന്മാര് പദാര്ത്ഥലോകത്തെയാകെ തങ്ങളുടെ ഗവേഷണരംഗമായെടുത്തതുപോലെ, ആദ്ധ്യാത്മികതത്വശാസ്ത്രാചാര്യന്മാരും ഭോക്തൃലോകത്തെ മുഴുവനും തങ്ങളുടെ രംഗമായി സ്വീകരിച്ചു.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: