എന്റെ പോരായ്മകള്‍ നിരവധിയാണ്. അങ്ങയെ സമീപിക്കുമ്പോള്‍ എനിക്കുതോന്നുന്നു, എന്റെ നിസാരങ്ങളായ ചില നേട്ടങ്ങള്‍ (പൂര്‍ണതകള്‍) പോലും എങ്ങിനെയോ തുന്നിക്കൂട്ടി ഒപ്പിച്ചുവച്ചവ മാത്രമാണെന്ന്. വേണ്ട; ജീവിതസൗഭാഗ്യങ്ങളെന്ന് വിളിക്കപ്പെടുന്ന ആ മിത്ഥ്യാസങ്കല്പ്പങ്ങളൊന്നും എനിക്കിനി ആവശ്യമില്ല. ഇനി ഞാന്‍ അവയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയേ ഇല്ല. എനിക്ക് അങ്ങയെയാണ് വേണ്ടത്. അങ്ങയുടെ സഹായവും ചങ്ങാതിത്തവും. പ്രഭോ! അങ്ങയുടെ കാരുണ്യത്തിന്റെയും മാഹാത്മ്യത്തിന്റെയും പ്രത്യക്ഷതരമായ തെളിവ് എനിക്ക് കല്പ്പിച്ചരുളേണമേ.
പൂര്‍ണമായ ആത്മാര്പ്പണബുദ്ധിയോടുകൂടി സഗല്‍ഗദം ചെയ്യപ്പെടേണ്ടുന്ന പ്രാര്‍ത്ഥനയുടെ ഏതാണ്ടൊരു മാതൃക ഇതായിരിക്കും. ഏത് അദൃശമായ ഒരു മനോഭാവവും വികാരവും, ഉപാസകന്റെ അന്തര്വ്യക്തിത്വത്തിന് നവ്യരൂപം നല്കി വാര്ക്കത്തക്ക ശക്തിയും പരിമയും ഉണ്ടാക്കാന്‍ ഉപകരിക്കുന്ന താപം ഉല്‍പ്പാദിപ്പിക്കുന്നതായിരിക്കും.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: