മട്ടാഞ്ചേരി: മൂകയായ ബാലികയെ ക്രൂരമായി പീഡിപ്പിച്ച അച്ഛനെയും മകനെയും മട്ടാഞ്ചേരി പോലീസ് അറസ്റ്റുചെയ്തു. സംസാരശേഷിയില്ലാത്ത, ബുദ്ധിവളര്ച്ചയാകാത്ത 15-കാരിയെയാണ് അച്ഛനും പ്രായപൂര്‍ത്തിയാകാത്ത മകനും ചേര്‍ന്ന് പീഡിപ്പിച്ചത്.
ടിഡി ഈസ്റ്റ് റോഡില്‍ താമസിച്ചിരുന്ന അയല്‍വാസിയായ ബാലികയെയാണ് ഇരുവരും പീഡിപ്പിച്ചതെന്നാണ് കേസ്. പ്രതികളായ ഫോര്‍ട്ടുകൊച്ചി വെളി സിബിഎസ്ഇ ക്ലബിന് സമീപം വാടകക്ക് താമസിക്കുന്ന വി. കണ്ണന് (42), മകന് എട്ടാംക്ലാസുകാരനായ വിദ്യാര്‍ത്ഥി എന്നിവരാണ് അറസ്റ്റിലായത്.
അയല്‍വാസിയായ ബാലികയെ കണ്ണനും മകനും ചേര്‍ന്ന് നിരന്തരം പീഡിപ്പിക്കുകയായിരുന്നുവത്രെ. അമ്മ മരിച്ച ബാലിക അച്ഛനും സഹോദരനും ജോലിക്ക് പോകുമ്പോള്‍ വീട്ടില്‍ തനിച്ചാണ് കഴിഞ്ഞിരുന്നത്. ഈ അവസരം മുതലെടുത്തായിരുന്നു പീഡനം.
പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 462, 354 എ, 9 കെ എന്നീ വകുപ്പുകള്‍ പ്രകാരവും ജുവനെയില്‍ ആക്ട് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. 2012 ലെ സ്ത്രീപീഡനം, കുട്ടികള്‍ക്കെതിരായ അതിക്രമം എന്നീ കുറ്റപ്രകാരവും കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: