ഉപാദാനമില്ലാതെ (സൃഷ്ടിസാമഗ്രിയില്ലാതെ) സൃഷ്ടിക്കാന്‍ ഈശ്വരന് കഴിവില്ല. പ്രകൃതിയത്രേ സൃഷ്ടിസാമഗ്രി. അതിനെക്കൊണ്ട് ജഗത്ത് സൃഷ്ടിക്കുന്നു. ഇതാണ് ദ്വൈതവേദാന്തികളുടെ വിശ്വാസം. വേദാന്തികളല്ലാതെ ഒരുകൂട്ടം ദ്വൈതികളുണ്ട്. അവരെ അണുവാദക്കാര് (നൈയനികന്മാര്) എന്നുപറയാം. പ്രകൃതിയെന്നത് അണുക്കളുടെ സംഘാതമെന്നല്ലാതെ മറ്റൊന്നുമല്ല. അണുക്കളെക്കൊണ്ട് ഈശ്വരന് സൃഷ്ടിക്കുന്നു എന്നാണിവരുടെ വിശ്വാസം. വേദാന്തികള്‍ അണുവാദം തള്ളിക്കളയുന്നു. അത് തീരെ യുക്തിശൂന്യമാണെന്നാണ് അവരുടെ പക്ഷം. അണുക്കള്‍ അവിഭാജ്യങ്ങളാണ്, ക്ഷേത്രഗണിതത്തിലെ സ്ഥാനങ്ങള്‍ പോലെ.
അണുക്കള്‍ക്ക് അവയവമില്ല, വലുപ്പമില്ല. അവയവവും വലുപ്പവുമില്ലാത്തത് എത്ര തമ്മില്ചേര്ത്താലും ആകെത്തുകയ്ക്ക് വലുപ്പമോ അവയവമോ ഉണ്ടാവില്ല. പൂജ്യം എത്ര കൂട്ടിച്ചേര്‍ത്താലും ഒരു സംഖ്യയാവില്ല. അതുപോലെ അവയവഹീനങ്ങളും വലുപ്പമില്ലാത്തവയുമാണെന്ന് പറയുന്ന അണുക്കളെക്കൊണ്ട് ജഗത് സൃഷ്ടിയുണ്ടാകാവതല്ല. അതുകൊണ്ട് സൃഷ്ടിക്ക് ഉപാദാനകാരണമായി ദ്വൈതവേദാന്തികള് അവ്യക്തപ്രകൃതി എന്നൊന്നുണ്ടെന്ന് പറയുന്നു.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: