തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്ക്കത്തെക്കാള് ജനങ്ങള്‍ക്ക് ഗുണം ചെയ്തത് കെ എം മാണിയുടെ കാരുണ്യ പദ്ധതിയാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്.ജനസമ്പര്‍ക്ക പരിപാടിയുടെ പേരില്‍ മുഖ്യമന്ത്രി കോടികളാണ് ചെലവാക്കിയതെന്നും കോടിയേരി കുറ്റപ്പെടുത്തി.
ഇരുപത്തിനാലരക്കോടി രൂപയുടെ ആശ്വാസം കൊടുക്കാന്‍ മുഖ്യമന്ത്രി അഞ്ചരക്കോടി പാഴാക്കിയതായി കോടിയേരി പറഞ്ഞു.
എന്നാല്‍ കാരുണ്യ പദ്ധതിയിലൂടെ ധനമന്ത്രി കെ. എം മാണി അതിലേറെ രൂപ ജനങ്ങള്‍ക്ക് വിതരണം ചെയ്തെന്നും കോടിയേരി പറഞ്ഞു.
സംഘാടനത്തിനും മറ്റും ചെലവാക്കാതെ 200 കോടി രൂപയാണ് ഓഫീസിലിരുന്ന് മാണി വിതരണം ചെയ്തെന്നു കോടിയേരി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: