തിരുവനന്തപുരം: ഐ.ജി ടോമിന് തച്ചങ്കരിക്ക് എ.ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കേണ്ടതില്ലെന്ന് ആഭ്യന്തരവകുപ്പ് തീരുമാനിച്ചു. സ്ഥാനക്കയറ്റത്തിനായി തച്ചങ്കരി നല്കിയ അപേക്ഷ ആഭ്യന്തര വകുപ്പ് നിരസിച്ചു. കേസുകളില്‍ ഉള്‍പ്പെട്ടതിനാല്‍ തച്ചങ്കരിക്ക് സ്ഥാനക്കയറ്റം നല്‍കരുതെന്ന ചീഫ് സെക്രട്ടറി ഇ.കെ.ഭരത് ഭൂഷണിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ആഭ്യന്തര വകുപ്പിന്റെ നടപടി.
കേസുകള്‍ തീര്‍പ്പാക്കാത്തതിനാല്‍ നാല് മാസത്തിനകം തച്ചങ്കരിക്ക് സ്ഥാനക്കയറ്റം നല്കാന് കൊച്ചിയിലെ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് െ്രെടബ്യൂണല്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ താല്‍ക്കാലിക സ്ഥാനക്കയറ്റം അഖിലേന്ത്യാ സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചീഫ് സെക്രട്ടറി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതും ആഭ്യന്തര വകുപ്പ് പരിഗണിച്ചു.
തച്ചങ്കരി വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് ശരിയല്ലെന്നും ശിക്ഷയായി പ്രൊമോഷന് നല്കുന്ന രീതി വിചിത്രമാണെന്നുമാണ് കെ മുരളീധരന് പറഞ്ഞത്. ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരാള്‍ പൊലീസ് തലപ്പത്തിരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. പിന്നാലെ ടോമിന് ജെ തച്ചങ്കരിക്ക് പ്രമോഷന് നല്കുന്ന ഒരു ഫയലിലും താന്‍ ഒപ്പിട്ടിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വ്യക്തമാക്കി. സര്‍ക്കാര്‍ അനുമതിയില്ലാതെ വിദേശയാത്ര നടത്തിയ സംഭവത്തില്‍ ഐജി ടോമിന് തച്ചങ്കരിയെ താക്കീത് ചെയ്താല്‍ മാത്രം മതിയെന്ന് കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: