കൊച്ചി: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിക്കെത്തുന്ന ജനങ്ങളെ ഉപരോധിക്കില്ലെന്ന് സിപിഎം പിബി അംഗം കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. ജനസമ്പര്‍ക്ക പരിപാടിക്ക് എത്തുന്ന ജനങ്ങള്‍ തങ്ങളുടെ ശത്രുക്കളല്ലെന്നും അതുകൊണ്ട് അവരെ ഉപരോധിക്കില്ലെന്നും കോടിയേരി വ്യക്തമാക്കി.
എന്നാല്‍ പരിപാടിക്കെത്തുന്ന മുഖ്യമന്ത്രിയെ ഉപരോധിക്കുമെന്നും കോടിയേരി പറഞ്ഞു. മുഖ്യമന്ത്രിയെ ഉപരോധിക്കാനാണ് എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റി എടുത്തിട്ടുള്ള തീരുമാനമെന്നും മുഖ്യമന്ത്രി പോകുന്ന സ്ഥലത്തൊക്കെ ഉപരോധമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ജനസമ്പര്‍ക്കത്തെ ജനങ്ങള്‍ സംരക്ഷിക്കണമെന്ന് എം എം ഹസ്സന് പറഞ്ഞു.
ഒരു ലക്ഷത്തിലധികം ജനങ്ങളുടെ ജീവല്‍പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ ഉതകുന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയെ തടയാനും തകര്‍ക്കാനും എല്‍.ഡി.എഫ് നടത്തുന്ന ശ്രമങ്ങളെ പരാജയപ്പെടുത്താന്‍ ജനാധിപത്യവിശ്വാസികള്‍ മുന്നോട്ടുവരണമെന്ന് ഹസ്സന് ആവശ്യപ്പെട്ടു.
ജനസമ്പര്‍ക്കപരിപാടി ഉപരോധിക്കാനുള്ള തീരുമാനം കടുത്ത ജനദ്രോഹമാണെന്നും മുഖ്യമന്ത്രിയെ രാഷ്ട്രീയമായി ഒറ്റപ്പെടുത്താനുള്ള പ്രതിപക്ഷശ്രമം വിലപ്പോവില്ലെന്ന് കണ്ടപ്പോഴാണ് ജനങ്ങളെ ദ്രോഹിക്കുന്ന സമരമാര്‍ഗം സ്വീകരിച്ചതെന്നും ഹസന് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: